advertisement

ഓൺലൈൻ ഗെയിം വേണ്ട എന്ന് മാതാപിതാക്കൾ; 12, 14, 16 വയസ് പ്രായമുള്ള സഹോദരിമാർ ജീവനൊടുക്കി

Last Updated:

കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഓൺലൈൻ ഗെയിമിംഗിനെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് 12, 14, 16 വയസ്സുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ചാടി മരിച്ചതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച്, പഖി, പ്രാചി, വിശിക എന്നീ മൂന്ന് പെൺകുട്ടികൾ ഓൺലൈൻ ഗെയിമിംഗിന് അടിമകളായിരുന്നു. അവരുടെ കുടുംബം ഈ ശീലത്തെ എതിർത്തിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ലവർ ഗെയിം അവർ കളിച്ചിരുന്നു.
പെൺകുട്ടികൾ പതിവായി സ്കൂളിൽ പോയിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 4 ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഗാസിയാബാദിലെ ഒരു റെസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലാണ് സംഭവം നടന്നത്. എന്നിരുന്നാലും, ഇത്തരമൊരു കടന്നകൈക്ക് പിന്നിലെ പ്രേരണ എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
advertisement
പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: Three minor sisters, aged 12, 14 and 16, jumped to their deaths from the ninth floor of a building in Ghaziabad, Uttar Pradesh, after their parents opposed their online gaming, NDTV reported. According to police, the three girls, Pakhi, Prachi and Vishika, were addicted to online gaming. Their family had opposed the habit
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈൻ ഗെയിം വേണ്ട എന്ന് മാതാപിതാക്കൾ; 12, 14, 16 വയസ് പ്രായമുള്ള സഹോദരിമാർ ജീവനൊടുക്കി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement