advertisement

'കഴുത്ത് ഞെരിച്ചു; മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് തലക്കടിച്ചു'; നവവധുവിന്റെ കൊലപാതകം ആസൂത്രിതം

Last Updated:

കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. ഫാനില്‍ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി

തിരുവനന്തപുരം: വര്‍ക്കലയിലെ നവ വധുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭര്‍ത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതി അനീഷ് കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു.
മൃതദേഹത്തില്‍ കുത്തേറ്റ പാടുണ്ട്. കഴുത്ത് ഞെരിച്ച ശേഷം ഫാനില്‍ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി. പുലര്‍ച്ചെ അനീഷും നിഖിതയും കിടന്ന മുറിയില്‍ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.
ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവര്‍ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുന്‍പ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടില്‍ വരികയുമായിരുന്നു.
advertisement
അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളില്‍ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവില്‍ വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യയോടുള്ള അനീഷിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.  അനീഷിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കഴുത്ത് ഞെരിച്ചു; മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് തലക്കടിച്ചു'; നവവധുവിന്റെ കൊലപാതകം ആസൂത്രിതം
Next Article
advertisement
തുടർഭരണം വന്നാൽ 'പാവപ്പെട്ട' എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല: എം വി ഗോവിന്ദൻ
തുടർഭരണം വന്നാൽ 'പാവപ്പെട്ട' എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല: എം വി ഗോവിന്ദൻ
  • തുടർഭരണം വന്നാൽ 'പാവപ്പെട്ട' എന്ന പ്രയോഗം മലയാളത്തിൽ ഇല്ലാതാക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു

  • കേരളത്തെ വികസിത രാജ്യങ്ങളിലേക്കുയർത്താൻ ഇടതുപക്ഷം ജനജീവിതം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

  • വിമർശനങ്ങൾ ക്രിയാത്മകമായി സ്വീകരിക്കുമെന്നും കേരളം എല്ലാ മേഖലകളിലും ഒന്നാമതാണെന്നും എം വി ഗോവിന്ദൻ.

View All
advertisement