advertisement

മതപരിവര്‍ത്തനവും മന്ത്രവാദവുംനടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍

Last Updated:

തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

പനാജി: മതപരിവര്‍ത്തനത്തിനും ദുര്‍മന്ത്രവാദത്തിനും നേതൃത്വം നല്‍കിയ കേസില്‍ ഗോവ സ്വദേശിയായ പാസ്റ്റര്‍ അറസ്റ്റില്‍. ഡൊമനിക് ഡിസൂസയാണ് പോലീസ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഗോവയിലെ സിയോളിമിലുള്ള ഫൈവ് പില്ലേഴ്‌സ് ചര്‍ച്ചിലേക്ക് പരാതിക്കാരന് പ്രവേശനം നിഷേധിച്ച് പാസ്റ്റര്‍ രംഗത്തെത്തിയത്. ഇദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്യാനും ഇയാള്‍ ശ്രമിച്ചു. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്ററിനെതിരെ നേരത്തെയും കേസെടുത്തിരുന്നു. 2022 മെയിലാണ് അത്തരമൊരു കേസ് ഡിസൂസയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
'' ഡിസൂസ, ഇയാളുടെ ഭാര്യ ജോവന്‍, ഇവരുടെ മറ്റ് ചില കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫൈവ് പില്ലേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ടവരാണിവര്‍,'' ഡിഎസ്പി ജിവ്ബ ദാല്‍വി പറഞ്ഞു.
advertisement
പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസൂസയ്‌ക്കെതിരെ എട്ട് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് മുമ്പ് പാസ്റ്ററിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തമിഴ്‌നാട് സ്വദേശിയോട് ചര്‍ച്ചിലെ ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്ന് മാപൂസ ഇന്‍സ്‌പെക്ടര്‍ ശിതാകാന്ത് നായക് പറഞ്ഞു. ഇതോടെയാണ് തമിഴ്‌നാട് സ്വദേശി മാപൂസ പോലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മതപരിവര്‍ത്തനവും മന്ത്രവാദവുംനടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement