advertisement

നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്കും ലിസ്റ്റും വീട്ടിൽനിന്ന് കണ്ടെത്തി

Last Updated:

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ നിർണായക തെളിവുകളാണ് നിഖിലിന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്തത്

ആലപ്പുഴ: നിഖിൽ തോമസിന്‍റെ വ്യാജ കലിംഗ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വീട്ടിൽനിന്ന് കണ്ടെത്തി. നിഖിലിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കലിംഗ വാഴ്സിറ്റിയുടെ പേരിലുള്ള വ്യാജ മാർക്ക് ലിസ്റ്റും കണ്ടെടുത്തത്. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്ന് മാർക് ലിസ്റ്റ് വ്യക്തമാക്കുന്നു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ നിർണായക തെളിവുകളാണ് നിഖിലിന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്തത്.
പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ നിഖിലിന് ഇത് ഒളിപ്പിക്കാനായില്ല. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞപ്പോൾ തുല്യത സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കൽ എന്നാണ് പറഞ്ഞിരുന്നത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസിയിൽ ഇന്ന് തെളിവെടുത്തേക്കും.
advertisement
മുന്‍ എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപ വാങ്ങിയാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതേ തുടർന്ന് അബിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
ഇപ്പോൾ മാലിയിലുള്ള അബിനെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണസംഘം ഉടൻ ആരംഭിക്കും. ഇതിനായി ഇന്‍റർപോളിന്‍റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയേക്കും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്കും ലിസ്റ്റും വീട്ടിൽനിന്ന് കണ്ടെത്തി
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement