കോളേജ് അധ്യാപകനെ ജാതീയമായി അധിക്ഷേപിച്ച CPM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Last Updated:

ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാക്കുപയോഗിച്ച് പരാതിക്കാരനെയും കുടുംബത്തെയും അപമാനിച്ചതായി മൊഴികളില്‍ പറയുന്നു.

കോട്ടയം: കോളേജ് അധ്യാപകനെ ജാതിയുമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം നേതാവും പ്രിന്‍സിപ്പാളുമായ പ്രതിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തലയോലപ്പറമ്പ് കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ് പ്രിന്‍സിപ്പള്‍ സി.എം. കുസുമനെതിരേ ആണ് വൈക്കം ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചത്. അധ്യാപകനായ ഹിരണ്‍ എം. പ്രകാശ് നൽകിയ പരാതി പ്രകാരം ആണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം നൽകിയത്. പ്രതിയായ സി.എം.കുസുമന്‍ സി.പി.എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറിയുമാണ്. സ്വാശ്രയ കോളേജ് അധ്യാപകരുടെ ഇടതുപക്ഷ സംഘടനയായ എസ്.എഫ്.സി.ടി.എസ്.എ യുടെ ജില്ലാ കമ്മിറ്റി അംഗമാണ് പരാതിക്കാരന്‍.
പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിൽ വൈക്കം ഡിവൈ എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 26 സാക്ഷികളുടെയും മൊഴിയെടുത്തു. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരാതിയില്‍ പറയുന്ന ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളതാണെന്ന് കണ്ടെത്തിയതായി പറയുന്നു. സാക്ഷിമൊഴികളില്‍ അധ്യാപകനെതിരെ പ്രതി ഉപയോഗിച്ച വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തവയാണെന്നും ‘നിന്റെ ഒക്കെ ചരിത്രം പറഞ്ഞാല്‍ നാറുമെന്നും’ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. പട്ടിക ജാതി പീഡന നിരോധന കേസ് കൈകാര്യം ചെയ്യുന്ന കോട്ടയം ജില്ലാ സെഷന്‍ കോടതി മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
advertisement
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജ് സ്റ്റാഫ് യോഗത്തില്‍ പ്രിന്‍സിപ്പാള്‍ അധ്യാപകനെ ജാതീയമായി അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. പട്ടിക ജാതി പീഡന നിരോധന നിയമം 3(1)r പ്രകാരം വെള്ളൂര്‍ പോലീസാണ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാക്കുപയോഗിച്ച് പരാതിക്കാരനെയും കുടുംബത്തെയും അപമാനിച്ചതായി മൊഴികളില്‍ പറയുന്നു. തുടക്കം മുതല്‍ കേസ് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ഉന്നത സി.പി.എം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. പട്ടിക ജാതി പീഡന നിരോധന കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ പത്ത് മാസത്തിനു ശേഷമാണ് കുറ്റപത്രം കോടതിയുടെ മുന്നില്‍ വരുന്നത്.
advertisement
വൈക്കത്തെ മുതിര്‍ന്ന സി.പി.എം നേതാവ് കേസന്വേഷണം തടസപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി എന്ന് ആക്ഷേപം ഉയർന്നുവന്നിരുന്നു. കേസന്വേഷണം വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.കുസുമന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതി നിലനില്‍ക്കുന്നതാണെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് 21 ദിവസത്തിനകം നല്‍കാന്‍ ജസ്റ്റിസ് ബദറൂദ്ദീന്‍ ഉത്തരവായി.ഇതോടെയാണ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി പോലീസ് കോടതിയിൽ സമർപ്പിച്ചത്.
advertisement
പരാതി നല്‍കിയ ശേഷം ഒറ്റപ്പെടുത്തലും മാനസികപീഡനവും ഉണ്ടാകുന്നതായി കാണിച്ച് അധ്യാപകന്‍ പട്ടിക ജാതി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പളായ കുസുമനെതിരെ നിരവധി പരാതികള്‍ ദേവസ്വം ബോര്‍ഡിന് ലിഭിക്കുന്നുണ്ട്. കോളേജിലെ അനധികൃത നിയമനം, ഫണ്ട് ദുര്‍വിനിയോഗം വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള മേശമായ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ കോളേജില്‍ വന്ന് അന്വേഷണം നടത്തി ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളേജ് അധ്യാപകനെ ജാതീയമായി അധിക്ഷേപിച്ച CPM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
Next Article
advertisement
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
  • നടി റോഷ്ന റോയ് നടൻ അജ്മൽ അമീറിന്റെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

  • വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞതിന് പിന്നാലെയാണ് റോഷ്നയുടെ പോസ്റ്റ് വന്നത്.

  • അജ്മൽ അമീർ തനിക്കയച്ച 'ഹൗ ആർ യു', 'നിങ്ങൾ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസേജുകൾ റോഷ്ന പുറത്തുവിട്ടു.

View All
advertisement