ആൺസുഹൃത്തുമായി ബന്ധം പുനഃസ്ഥാപിക്കാൻ സോഷ്യൽ മീഡിയ വഴി ദുർമന്ത്രവാദം; PhD വിദ്യാർത്ഥിനിക്ക് നഷ്ടമായത് 6 ലക്ഷം

Last Updated:

ആറുമാസം മുന്‍പായിരുന്നു ആണ്‍സുഹൃത്ത് വിദ്യാർത്ഥിനിയുമായുള്ള ബന്ധം മതിയാക്കിയത്. ഇതിനിടെ കുടുംബം, പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പുതുച്ചേരി: പിണങ്ങിപ്പോയ ആൺസുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ദുര്‍മന്ത്രവാദം നടത്താമെന്ന പേരില്‍ ഗവേഷക വിദ്യാർത്ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാർത്ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ആറുമാസം മുന്‍പായിരുന്നു ആണ്‍സുഹൃത്ത് വിദ്യാർത്ഥിനിയുമായുള്ള ബന്ധം മതിയാക്കിയത്. ഇതിനിടെ കുടുംബം, പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആൺസുഹൃത്തുമായി ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആണ്‍സുഹൃത്തുമായുള്ള പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.
advertisement
പ്രത്യേക പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നും ഫോണില്‍ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടി. പൂജയ്ക്കായി പണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി.
ആണ്‍സുഹൃത്തിന്റെ ഫോണില്‍നിന്ന് വിളി വരുമെന്നും പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു നിര്‍ദേശം. പിന്നാലെ അതേദിവസം തന്നെ ആണ്‍സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോണ്‍കോള്‍ എത്തി. മന്ത്രവാദിയുടെ നിര്‍ദേശമുള്ളതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പത്തുദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്.
advertisement
ലക്ഷങ്ങള്‍ കൈമാറിയിട്ടും സുഹൃത്തില്‍നിന്ന് മറ്റുഫോണ്‍കോളോ പ്രതികരണമോ ഇല്ലാതായതോടെയാണ് ഗവേഷക വിദ്യാർത്ഥിനി തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യംചെയ്യുന്നവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെ പൊലീസിനെ സമീപിച്ചു.
പ്രത്യേക മൊബൈല്‍ ആപ്പോ മറ്റോ ഉപയോഗിച്ചാകും സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിയുടെ ഫോണിലേക്ക് കോള്‍ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
Summary: A Pondicherry University PhD scholar was duped of Rs 6 lakh by unidentified people claiming to be experts in black magic and promising to help her in reconciling with her former boyfriend by performing a few special puja.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺസുഹൃത്തുമായി ബന്ധം പുനഃസ്ഥാപിക്കാൻ സോഷ്യൽ മീഡിയ വഴി ദുർമന്ത്രവാദം; PhD വിദ്യാർത്ഥിനിക്ക് നഷ്ടമായത് 6 ലക്ഷം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement