advertisement

കടക്കെണിയിൽ നിന്ന് കയറാൻ വൃക്ക വിൽക്കാൻ തയാറായി; ദമ്പതികൾക്ക് നഷ്ടമായത് 17 ലക്ഷം രൂപ

Last Updated:

ബിസിനസ് തകർന്ന് വലിയ നഷ്ടത്തിലായതോടെ വൃക്ക വിറ്റ് കടംവീട്ടാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.

വിജയവാഡ: കടക്കെണിയിൽ നിന്ന് കരകയറാൻ വൃക്ക വിൽക്കാൻ തീരുമാനിച്ച ദമ്പതികളിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘം അടിച്ചെടുത്തത് 17 ലക്ഷം രൂപ. ആന്ധ്രാപ്രദേശിലാണ് സംഭവം. യനമലകുടുരു സ്വദേശികളായ എൻ ഭാർഗവിയും എം സത്യനാരായണയുമാണ് തട്ടിപ്പിന് ഇരയായത്.
ബിസിനസിൽ വലിയ നഷ്ടം സംഭവിച്ചതോടെ ബിസിനസ് പങ്കാളികളുമായി പ്രശ്നങ്ങൾ തുടങ്ങി. ഇതേ തുടർന്ന് ഏതുവിധേനയും കടക്കെണിയിൽ നിന്ന് കരകയറാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ ആലോചനയ്ക്കൊടുവിൽ ഭാർഗവിയുടെ വൃക്കകളിൽ ഒന്ന് വിൽക്കാനും അതുവഴി കിട്ടുന്ന പണംകൊണ്ട് കടംവീട്ടാനും ഇരുവരും ചേർന്നു തീരുമാനിച്ചു. തുടർന്ന് വൃക്ക ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞു. ഡൽഹി സക്ര വേൾഡ് ഹോസ്പിറ്റലിന്റെ പേരിൽ വന്ന പരസ്യം ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടു.
advertisement
ചോപ്ര സിങ് എന്ന പേരിലുള്ളയാൾ വൃക്കയ്ക്ക് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. ഫോണിലൂടെ സംസാരിച്ച് കച്ചവടം ഉറപ്പിച്ചു. രണ്ട് കോടി രൂപ കൈമാറുന്നതിനുള്ള നടപടികൾക്കും മറ്റുമായി കുറച്ചുരൂപ ചെലവാകുമെന്നും ഈ തുക ഇടപാടിന് ശേഷം പൂർണമായും തിരിച്ചുതരുമെന്നും ദമ്പതികളെ ഇയാൾ പറഞ്ഞുവിശ്വിസിപ്പിച്ചു.'
പലകാരണങ്ങള്‍ പറഞ്ഞ് ദമ്പതികളിൽ നിന്ന്  പലതവണയായി 17 ലക്ഷം രൂപയാണ് ചോപ്ര കൈവശപ്പെടുത്തിയത്. ബാങ്ക് വായ്പയെടുത്തും ബന്ധുക്കളോട് കടംവാങ്ങിയുമൊക്കെയാണ് ഈ തുക ദമ്പതികള്‍ സമാഹരിച്ചത്. 24 തവണയായാണ് പണം ചോപ്രയ്ക്ക് കൈമാറിയത്.
advertisement
ഇതിനുശേഷം നേരത്തെ വാഗ്ദാനം ചെയ്തപോലെ രണ്ട് കോടി രൂപ തരണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും ഇടപാട് നടത്തണമെങ്കിൽ അഞ്ച് ലക്ഷം രൂപ കൂടി ചെലവാക്കേണ്ടതുണ്ടെന്നാണ് ഇയാൾ പറഞ്ഞത്. സംശയം തോന്നിയ ദമ്പതികള്‍ ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടക്കെണിയിൽ നിന്ന് കയറാൻ വൃക്ക വിൽക്കാൻ തയാറായി; ദമ്പതികൾക്ക് നഷ്ടമായത് 17 ലക്ഷം രൂപ
Next Article
advertisement
Kerala Weather Update|കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
  • കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

  • തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ന്യൂനമർദം രൂപപ്പെട്ടതാണ് കാരണം

  • ഫെബ്രുവരി 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

View All
advertisement