advertisement

ഈസ്റ്റർ തലേന്ന് പോത്തിറച്ചി വില 500; വേണമെങ്കിൽ വാങ്ങിച്ചാൽ മതിയെന്ന് വിൽപനക്കാർ; നാട്ടുകാർക്ക് നേരെ കത്തിവീശി

Last Updated:

460 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഈസ്റ്റർ തലേന്ന് 500 രൂപയ്ക്കാണ് വിറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി കടയടപ്പിച്ചു.

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
കോട്ടയം: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പോത്തിറച്ചി വില കുത്തനെ വർദ്ധിപ്പിച്ച വിൽപ്പനക്കാരൻ വാങ്ങാൻ എത്തിയവർക്ക് നേരെ കത്തി വീശി.
കോട്ടയം മണർകാടുള്ള യൂദാ മീറ്റ്സ് എന്ന സ്ഥാപനമാണ് ഒറ്റയടിക്ക് വിലവർദ്ധിപ്പിച്ചത്. 460 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഈസ്റ്റർ തലേന്ന് 500 രൂപയ്ക്കാണ് വിറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി കടയടപ്പിച്ചു.
ഏപ്രിൽ നാല് ഉച്ചയോടെയാണ് സംഭവം. മണർക്കാടുള്ള മറ്റ് കടകളിൽ ഒരു കിലോ പോത്തിറച്ചിക്ക് 460 രൂപയാണ് വില. വിലവർ‌ദ്ധിപ്പിച്ചത് ചോദ്യം ചെയ്ത നാട്ടുകാർ‌ക്ക് നേരെ കടക്കാരൻ കത്തിവീശി. വേണമെങ്കിൽ വാങ്ങിയാൽ മതിയെന്നും 500 രൂപയ്ക്ക് ഇറച്ചി വാങ്ങുന്നവർ ഇവിടെ നിന്നാൽ മതിയെന്നും കടക്കാരൻ പറഞ്ഞു. തുടർന്ന് നാട്ടുകാർ
advertisement
മണർകാട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഇറച്ചി വാങ്ങാൻ വന്നവർക്ക് നേരെ ഭീഷണിമുഴക്കിയതോട സ്ഥലത്ത് വാക്കുതർ‌ക്കമുണ്ടായി. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ കടയുമയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. അമിതവില ഈടാക്കുന്നത് ഇയാളുടെ പതിവാണെന്നും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കട നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കടപൂട്ടാൻ നോട്ടീസ് നൽകുകയും 10,000 രൂപ പിഴയിടാക്കുകയും ചെയ്തു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ കട തുറക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈസ്റ്റർ തലേന്ന് പോത്തിറച്ചി വില 500; വേണമെങ്കിൽ വാങ്ങിച്ചാൽ മതിയെന്ന് വിൽപനക്കാർ; നാട്ടുകാർക്ക് നേരെ കത്തിവീശി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement