പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 19 കാരിയെ പീഡിപ്പിച്ചു; സർക്കാർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

Last Updated:

പെൺകുട്ടി നൽകിയ പരാതിയിലാണ് 47 കാരനായ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതു

പൂനെ: പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് 19 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൂനെയിലെ പിംപ്രിയിലുള്ള സർക്കാർ ആശുപത്രിയിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഡിസംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി നൽകിയ പരാതിയിലാണ് 47 കാരനായ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടിയുടെ മുറിയിലെത്തിയ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയെ മറ്റൊരു വാർഡിലേക്ക് കൊണ്ടുപോയി അസുഖത്തെ കുറിച്ച് മോശം രീതിയിൽ സംസാരിച്ചെന്നും ഉപദ്രവിച്ചു എന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി പിന്നീട് സംഭവം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസിൽ വിവരം അറിയിച്ചു.
You may also like:പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ബന്ധുവായ സ്ത്രീ അറസ്റ്റിൽ
ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
advertisement
ഇയാൾ നേരത്തേയും ഈ രീതിയിൽ രോഗികളോട് പെരുമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി അസിറ്റന്റ് ഇൻസ്പെക്ടർ ഗണേഷ് ലോണ്ഡേ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 19 കാരിയെ പീഡിപ്പിച്ചു; സർക്കാർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Next Article
advertisement
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
  • കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു.

  • ഡ്രൈവർ യദു നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ നടപടി.

  • കേസിൽ ആര്യയുടെ സഹോദരൻ മാത്രം പ്രതിയായപ്പോൾ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്.

View All
advertisement