കൊല്ലത്ത് അരിഷ്ടം വാങ്ങിയ പണം ചോദിച്ചതിന് ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു

Last Updated:

ഇക്കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം

News18
News18
കൊല്ലം: കടയ്ക്കലിൽ അരിഷ്ടം വാങ്ങിയതിന്റെ പണം ചോദിച്ചതിന്റെ വൈരാഗ്യത്തിൽ അരിഷ്ടക്കടയിലെ ജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കടയ്ക്കൽ സ്വദേശി സത്യ ബാബുവാണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ സ്വദേശി സുനുവിനെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് 6.30-നാണ് മണലു വെട്ടത്ത് പ്രവർത്തിക്കുന്ന അരിഷ്ടക്കടയിൽ എത്തിയ സിനുവിനോട് അരിഷ്ട്ടക്കടയിലെ ജീവനക്കാരനായ സത്യബാബു മുൻപ് അരിഷ്ടം വാങ്ങിയതിന്റെ പണം നൽകാൻ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ സിനു സത്യ ബാബുവിനെ അടിച്ചു റോഡിൽ തള്ളിയിടുകയും തല പിടിച്ചു റോഡിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബുവിനെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു ചികിത്സയിൽ കഴിഞ്ഞു വരുവെ ഇന്ന് ഉച്ചയോടുകൂടി മരിച്ചു.
advertisement
സത്യ ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ കടയ്ക്കൽ പൊലീസ് സിനുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. കടക്കൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് സിനുവിനെ കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് കടക്കൽ പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് അരിഷ്ടം വാങ്ങിയ പണം ചോദിച്ചതിന് ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement