advertisement

Arrest | ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന; എട്ടാം നിലയില്‍ നിന്ന് ചാടി യുവാവ്; ലഹരിമരുന്നുമായി ആറു പേര്‍ പിടിയില്‍

Last Updated:

പൊലീസിനെ കണ്ട് ഫ്‌ളാറ്റിന്റ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണ് പരിക്കേറ്റു.

കൊച്ചി: ലഹരിവിരുന്ന് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആറു പേര്‍ പിടിയില്‍. ഇതിനിടയില്‍ പൊലീസിനെ കണ്ട് ഫ്‌ളാറ്റിന്റ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണ് പരിക്കേറ്റു. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റ് തുളച്ച് താഴെ വീണ ഇയാള്‍ക്ക് തൊളെല്ലിന് പരിക്കേറ്റു.
കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫ്‌ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
advertisement
Murder |കൊച്ചിയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയത് ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച്
കൊച്ചി കടവന്ത്രയില്‍ (Kadavanthra) ഭാര്യയെയും (wife) 2 മക്കളെയും (children) കൊലപ്പെടുത്തിയതെന്ന് (murder) തെളിഞ്ഞു. ഉറക്ക ഗുളിക നല്‍കി ഭാര്യ ജോയ മോളേയും മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് എന്നിവരെയും ആദ്യം മയക്കി കിടത്തി. പിന്നീട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഷൂസിന്റെ ലെയ്‌സ് ഉപയോഗിച്ചാണ് നാരായണന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
advertisement
ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സ്വദേശിയായ നാരായണന്‍ ഭാര്യ ജോയ മോളേയും മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് എന്നിവരെയും കടവന്ത്ര ഗിരിനഗറിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. നാരായണനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്നാണ് തെളിഞ്ഞത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ആത്മഹത്യ ചെയ്യാനായി നാരായണന്‍ കഴുത്തില്‍ കത്തി കൊണ്ട് മുറിയ്ക്കുകയും ചെയ്തിരുന്നു.
ജോയ മോളെ സഹോദരി ഇവരുടെ ഫോണിലേയ്ക്ക് രാവിലെ വിളിച്ചു. എന്നാല്‍ ജോയ മോളോട് സംസാരിയ്ക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ ഗിരിനഗറിലെ വീട്ടിലെത്തിയത്. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജോയ മോളും മക്കളും മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസിന്റെ ആംബലന്‍സ് എത്തിയാണ് നാരായണനെയും ഭാര്യയെയും മക്കളെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
advertisement
വര്‍ഷങ്ങളായി നാരായണന്‍ കൊച്ചിയില്‍ പൂക്കള്‍ വില്‍ക്കുന്ന ഷോപ്പ് നടത്തി വരികയായിരുന്നു. ഷോപ്പിന്റെ വാടക മാത്രമായി മാസം 50000 രൂപയിലധികം വേണ്ടി വന്നിരുന്നു. ഇതോടൊപ്പം വീട്ടുവാകടകയായി 14000 രൂപയും നല്‍കിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി കുടുംബം. കുട്ടികളുടെ ഫീസ് അടയ്ക്കുന്നത് പോലും മുടങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നാരായണനെ ആദ്യം പോലീസ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് നാരായണനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന; എട്ടാം നിലയില്‍ നിന്ന് ചാടി യുവാവ്; ലഹരിമരുന്നുമായി ആറു പേര്‍ പിടിയില്‍
Next Article
advertisement
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
  • ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു

  • യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളുടെ പരമാധികാര ലംഘനം അപലപിച്ച് സൗദി ഐക്യദാർഢ്യം.

  • സൗദി പ്രതിരോധ സേന ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി, രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും

View All
advertisement