advertisement

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും ക്രൂരമർദനം; 3 പേർ കസ്റ്റഡിയില്‍

Last Updated:

സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

തുണിക്കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തെന്ന് ആരോപിച്ച് കാർ യാത്രക്കാരനായ സൈനികനും സഹോദരനും ഉടമയുടെ ക്രൂര മർദനം. അക്രമത്തിൽ പരുക്കേറ്റ് കോട്ടവിള സ്വദേശിയായ സൈനികൻ സിജു (28) പാറശാല താലൂക്ക് ആശുപത്രിയിലും തലയ്ക്കു പരിക്കേറ്റ സഹോദരൻ സിനു (30) മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആണ്.
ഇന്നലെ രാത്രി 8ന് ദേശീയപാതയിൽ മുസ്ലിം പള്ളിക്ക് മുന്നിൽ ആണ് സംഭവം. തുണിക്കടയ്ക്ക് മുന്നിൽ കാർ പാർക്ക് ചെയ്തു പുറത്ത് പോയതിനെ കട ഉടമ ആയുബ്ഖാൻ ചോദ്യം ചെയ്തത് ആണ് സംഭവങ്ങൾക്ക് തുടക്കം. യാത്രക്കാർ പ്രതികരിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടയിൽ കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവർ യാത്രക്കാരെ മർദിക്കുകയായിരുന്നു.
സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പാറശാല പൊലീസ് പിടികൂടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും ക്രൂരമർദനം; 3 പേർ കസ്റ്റഡിയില്‍
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement