പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും ക്രൂരമർദനം; 3 പേർ കസ്റ്റഡിയില്‍

Last Updated:

സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

തുണിക്കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തെന്ന് ആരോപിച്ച് കാർ യാത്രക്കാരനായ സൈനികനും സഹോദരനും ഉടമയുടെ ക്രൂര മർദനം. അക്രമത്തിൽ പരുക്കേറ്റ് കോട്ടവിള സ്വദേശിയായ സൈനികൻ സിജു (28) പാറശാല താലൂക്ക് ആശുപത്രിയിലും തലയ്ക്കു പരിക്കേറ്റ സഹോദരൻ സിനു (30) മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആണ്.
ഇന്നലെ രാത്രി 8ന് ദേശീയപാതയിൽ മുസ്ലിം പള്ളിക്ക് മുന്നിൽ ആണ് സംഭവം. തുണിക്കടയ്ക്ക് മുന്നിൽ കാർ പാർക്ക് ചെയ്തു പുറത്ത് പോയതിനെ കട ഉടമ ആയുബ്ഖാൻ ചോദ്യം ചെയ്തത് ആണ് സംഭവങ്ങൾക്ക് തുടക്കം. യാത്രക്കാർ പ്രതികരിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടയിൽ കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവർ യാത്രക്കാരെ മർദിക്കുകയായിരുന്നു.
സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പാറശാല പൊലീസ് പിടികൂടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും ക്രൂരമർദനം; 3 പേർ കസ്റ്റഡിയില്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement