advertisement

കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി 'കളളൻ മാതൃകയായി'

Last Updated:

മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു കടന്നുകളയുകയായിരുന്നു.

ഇടുക്കി: കളളനിലെ കലാകാരനിൽ കള്ളമില്ലെന്നു തെളിയിക്കുകയാണ് അജയകുമാറെന്ന കളളൻ. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചെന്ന പരാതിയിലാണ് കോലഞ്ചേരി ചക്കുങ്കൽ അജയകുമാർ പിടിയിലായത്. എന്നാൽ അജയകുമാറിന്റെ കൂട്ടാളിയെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടാളിയുടെ ചിത്രം വരച്ച് നൽകി അജയകുമാറിലെ കലാകാരനെ പൊലീസ് മനസ്സിലാക്കിയത്.
അജയകുമാറും കൂട്ടാളി വിഷ്ണുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിട്ടത്. തുടർന്ന് കാണിക്കവഞ്ചി ഇളക്കി
സമീപത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്ന വീട്ടിൽ പോയി കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ ഈ വീട്ടിൽ കഴിഞ്ഞദിവസം താമസക്കാർ വന്നിരുന്നു. ഇതോടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു നാട്ടുകാരെ അറിയിച്ചു. മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
പിന്നാലെ പിടിയിലായ അജയകുമാറിനോട് കൂട്ടുപ്രതിയെക്കുറിച്ചു തിരക്കി. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്നായി അജയകുമാർ. ഇതു നൽകിയതോടെ അജയകുമാർ ബെഞ്ചിലിരുന്ന് 2 മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി. എന്നാൽ ചിത്രം പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തില്ല. വിഷ്ണുവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതിനാൽ സംശയനിവാരണത്തിനായി അവരെ കാണിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി 'കളളൻ മാതൃകയായി'
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷം: ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
പശ്ചിമേഷ്യൻ സംഘർഷം: ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
  • പശ്ചിമേഷ്യയിലെ യുദ്ധം പശ്ചാത്തലത്തിൽ ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ യോഗം വിളിച്ചു

  • മാർച്ച് 27ന് പ്രധാനമന്ത്രി മോദി എല്ലാ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ ചർച്ച നടത്തും

  • ഹോർമുസ് ഉപരോധം മൂലമുള്ള ഊർജ പ്രതിസന്ധിയെ കുറിച്ച് സർവകക്ഷി യോഗത്തിൽ ചർച്ച നടത്തി

View All
advertisement