advertisement

വ്യാപാരസ്ഥാപനത്തിൽ 17 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 150 കിലോ അടയ്ക്ക മോഷ്ടിച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ

Last Updated:

വിൽക്കാനെത്തിയപ്പോൾ തന്ത്രത്തിൽ കുടുക്കി വ്യാപാരി

മലപ്പുറം: വ്യാപാരസ്ഥാപനത്തിൽ നിന്ന് അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ ബഷീര്‍ (48), മലപ്പുറം വട്ടല്ലൂർ പുളിയങ്കോട് അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച അടയ്ക്ക വിൽക്കാനെത്തിയപ്പോൾ പ്രതികളെ കണ്ട് വ്യാപാരിക്ക് സംശയം തോന്നി. പണം വാങ്ങാൻ പിന്നീട് വരാൻ പറഞ്ഞു. പണത്തിനായി പിന്നീട് വന്നത് പൊലീസ് വലയത്തിലേക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പെരുമുക്കിലെ അടയ്ക്ക വ്യാപാര സ്ഥാപനത്തിൽനിന്ന് 17 ചാക്ക് അടയ്ക്ക മോഷണം പോയിരുന്നു. മോഷണ വിവരം അടയ്ക്കാ വ്യാപാരികളുടെ ഗ്രൂപ്പിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് അറിയിച്ചു. ഇതിനിടെ വ്യാപാരികൾ പോലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാക്കളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് അതുമായി അന്വേഷണം നടത്തുന്നതനിടെയാണ് പ്രതികൾ വലയിലായത്.
advertisement
Also Read- വിവാഹിതയായ 26കാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് ബസ് ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം മുണ്ടുപറമ്പിൽ വിൽപ്പനയ്ക്ക് എത്തിയപ്പോൾ സംശയം തോന്നിയ കച്ചവടക്കാരൻ പണത്തിനായി പിന്നീട് വരാൻ ആവശ്യപ്പെടുകയും പൊലീസിനെ വിവരം നൽകുകയുമായിരുന്നു. ഉടൻ പോലീസെത്തി ഇവരെ പിടികൂടുകയും തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് അടയ്ക്ക മോഷണം നടന്ന പെരുമുക്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാപാരസ്ഥാപനത്തിൽ 17 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 150 കിലോ അടയ്ക്ക മോഷ്ടിച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement