വെഞ്ഞാറമൂട് കൂട്ടക്കൊല; 11 മക്കളുള്ള സൽമാബീവിയുടെ താമസം ഒറ്റമുറി വീട്ടിൽ; ആദ്യം കരുതിയത് അപകടമരണമെന്ന്

Last Updated:

11 മക്കളുള്ള സൽമാബീവിക്ക് പ്രായാധിക്യമുണ്ടായിരുന്നെങ്കിലും ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയിൽ കൂട്ടുകിടക്കാൻ മകൾ എത്തിയപ്പോഴാണു മൃതദേഹം കണ്ടത്

News18
News18
തിരുവനന്തപുരം: വെഞ്ഞാറമൂട്ട് കൂട്ടക്കൊലകേസ് പ്രതി അഫാൻ ആദ്യം കൊലപ്പെടുത്തിയ സൽമാബീവിയുടേത് അപകട മരണമെന്നാണ് ബന്ധുക്കളും പൊലീസും ആദ്യം കരുതിയത്. ആശുപത്രിയിലേക്കു മാറ്റാനൊരുങ്ങുമ്പോഴാണ് വെഞ്ഞാറമൂട് പൊലീസിൽനിന്ന് സന്ദേശമെത്തിയത്. 11 മക്കളുള്ള സൽമാബീവിക്ക് പ്രായാധിക്യമുണ്ടായിരുന്നെങ്കിലും ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയിൽ കൂട്ടുകിടക്കാൻ മകൾ എത്തിയപ്പോഴാണു മൃതദേഹം കണ്ടത്.
തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ അടുക്കളയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടുക്കളഭിത്തിയിലും നിലത്തും ചോരപ്പാടുകളുണ്ടായിരുന്നു. മകൾ ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. അപ്പോഴേക്കും മരണം ഉറപ്പിച്ചിരുന്നു. പൊലീസ് എത്തി പരിശോധിച്ചശേഷം അപകട മരണമെന്ന നിഗമനത്തിലെത്തി. പ്രായമുള്ളയാൾ കാൽ വഴുതി വീണപ്പോൾ തലയിടിച്ചു മുറിവുണ്ടായെന്നും രക്തം വാർന്നു മരിച്ചെന്നുമായിരുന്നു പ്രാഥമിക നിഗമനം. അഫാന്റെ കീഴടങ്ങലിനുശേഷം വെഞ്ഞാറമൂട് പൊലീസിന്റെ സന്ദേശമെത്തിയപ്പോഴാണ് കൊലപാതകം എന്നു തിരിച്ചറിഞ്ഞത്.
advertisement
പുല്ലമ്പാറയിൽ കൊല്ലപ്പെട്ട ലത്തീഫിന്റെ മൃതദേഹം സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു. ഭാര്യ ഷാഹിദയുടേത് ഇതേ മുറിയിൽ നിലത്താണ് കണ്ടത്. പേരുമലയിൽകൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം ഒന്നാം നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു. അഫ്സാന്റെ മൃതദേഹം താഴത്തെ നിലയിൽ തറയിലും ഷമീന മുറിക്കുള്ളിലുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് കൂട്ടക്കൊല; 11 മക്കളുള്ള സൽമാബീവിയുടെ താമസം ഒറ്റമുറി വീട്ടിൽ; ആദ്യം കരുതിയത് അപകടമരണമെന്ന്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement