അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ കഴുത്തിൽ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു

Last Updated:

അയൽവാസികളായ അനീഷ്, നിഖിൽ എന്നിവർ ചേർന്ന് വീട്ടമ്മയെ ആക്രമിച്ചത്

തിരുവനന്തപുരം: അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് അയൽവാസികൾ കഴുത്തിൽ കമ്പ് കുത്തി കയറ്റിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നെയ്യാറ്റിൻകര അതിയന്നൂരിൽ സ്വദേശിനി വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 9 ന് വൈകിട്ടാണ് അയൽവാസികളായ അനീഷ്, നിഖിൽ എന്നിവർ ചേർന്ന് വീട്ടമ്മയെ ആക്രമിച്ചത്.
അതിർത്തി തർക്കത്തെ തുടർന്നായിരുന്നു വാക്കേറ്റവും ആക്രമണവും നടന്നത്. കസ്റ്റഡിയിലെടുത്തിരുന്ന പ്രതികൾ റിമാൻഡിലാണ്. പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തുമെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ കഴുത്തിൽ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement