advertisement

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത കാമുകനെ യുവതി വീട്ടിലെത്തി കുത്തിക്കൊന്നു

Last Updated:

ആറ് മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും

News18
News18
ബിലാസ്പൂർ: സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള തർക്കത്തിൽ യുവാവിനെ കാമുകി കുത്തിക്കൊന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ കംത പ്രസാദ് സൂര്യവംശി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി റോഷ്നി സൂര്യവംശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ് മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കംത പ്രസാദ് റോഷ്നിയുമായി അകലം പാലിക്കുകയും ഫോണിലും മെസേജുകളിലും ഇവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ പ്രതി യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും കത്തി കൈവശം വെച്ച് ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.
കംത പ്രസാദ് വീടിന്റെ വാതിൽ തുറന്ന ഉടൻ റോഷ്നി ഇയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റോഷ്നി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. യുവാവിന്റെ റൂംമേറ്റ് ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ബി.ജെ.പി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട കംത പ്രസാദ്. പേടിപ്പിക്കാൻ വേണ്ടിയാണ് കത്തി കരുതിയതെന്നാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത കാമുകനെ യുവതി വീട്ടിലെത്തി കുത്തിക്കൊന്നു
Next Article
advertisement
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
'സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
  • മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു

  • വിഎസിൻ്റെ പിഎ എ സുരേഷിനെ സ്ഥാനാർഥിയാക്കരുതെന്നും ബിജെപിക്ക് അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ്

  • ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ, പ്രാദേശിക നേതാക്കൾ പുറത്തുനിന്നുള്ളവർക്കെതിരെ.

View All
advertisement