കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിൽ ലഹരി വിൽപന; യുവതിയും യുവാവും പിടിയിൽ

Last Updated:

വിവാഹിതയായ സരിതയും സുനിലും സഹപാഠികളാണ്

News18
News18
പാലക്കാട് കോങ്ങാട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒന്നര കിലോയോളം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരി വിൽപന നടത്തിയത്. വിവാഹതിയായ സരിതയും സുനിലും ഒന്നിച്ചു പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള ബന്ധം തുടർന്നു.
ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനം തുടങ്ങിയിട്ട്.
ഈ സ്ഥാപനത്തിന്റെ മറവിലാണ് ലഹരി വിൽപന. ബെംഗളൂരുവിൽ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട് തൃശൂ൪ ജില്ലകളിൽ ചില്ലറ വിൽപന നടത്തി വരികയായിരുന്നു.
advertisement
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരം ലഭിച്ച പൊലീസ് ഇവർ തിരിച്ചുവരുന്നതിനായി കാത്തിരുന്നു.
ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിൽ ലഹരി വിൽപന; യുവതിയും യുവാവും പിടിയിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement