അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയെന്ന് പറഞ്ഞപ്പോൾ യുവാക്കൾ കോഫി ഷോപ്പ് അടിച്ചുതകർത്തു

Last Updated:

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ 'ടേക്ക് എ ബ്രേക്ക്' എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം

News18
News18
കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ കോഫി ഷോപ്പിൽ അക്രമം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ 'ടേക്ക് എ ബ്രേക്ക്' എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അർധരാത്രി അക്രമം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെയും ജീവനക്കാരനെയും മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയ്ക്ക് കോഫി ഷോപ്പിൽ എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് തിരക്കി. തുടർന്ന് ജീവനക്കാർ ചിക്കൻ തീർന്നുവെന്ന് അറിയിച്ചു. എന്നാൽ ചിക്കൻ കിട്ടിയേ മതിയാവൂ എന്ന് പറഞ്ഞ് യുവാക്കൾ തർക്കം ആരംഭിച്ചുവെന്നാണ് കടയുടമ പൂനൂര്‍ സ്വദേശി സയീദ് പറഞ്ഞത്.
പ്രകോപിതരായ യുവാക്കൾ കടയുടമയെയും ജീവനക്കാരനായ അസം സ്വദേശി മെഹദി ആലത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സായീദിന്റെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ കടയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സയീദ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയെന്ന് പറഞ്ഞപ്പോൾ യുവാക്കൾ കോഫി ഷോപ്പ് അടിച്ചുതകർത്തു
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement