സഹോദരിക്ക് നിരന്തരം മർദനം; സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി

Last Updated:

സംഭവത്തിൽ ഭാര്യ സഹോദരൻ റെനീഷ്, പിതാവ് നാസർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

News18
News18
ആലപ്പുഴ പൂച്ചാക്കലിൽ സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. അരൂക്കുറ്റി ചക്കാലി നികത്തിൽ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സഹോദരൻ റെനീഷ്, പിതാവ് നാസർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മരിച്ച റിയാസും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായി. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് നിബുവിന്റെ വീട്ടിൽ റിയാസ് എത്തി. വിവരമറിഞ്ഞു അവിടേക്ക് വന്ന ഭാര്യയുടെ സഹോദരൻ റനീഷും പിതാവ് നാസറും റിയാസുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് റിയാസിനെ റെനീഷ് മർദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മർദിച്ച ശേഷം പിൻവാങ്ങിയ റെനീഷിനെ റിയാസ് വീണ്ടും വെല്ലുവിളിച്ചു. ഇതോടെ കൂടുതൽ മർദിക്കുകയും കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
advertisement
സ്ട്രോക്ക് ബാധിച്ച ചികിത്സയിലിരിക്കുന്ന സുഹൃത്ത് നിബു ഈ സമയം വീടിനകത്തായിരുന്നു. കൊലപാതക വിവരം അറിഞ്ഞ ഇയാൾ വീടിന് മുന്നിലേക്ക് നടന്നെത്തിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് നിവാസികളായ റനീഷിനെയും പിതാവ് നാസറിനെയും പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരിക്ക് നിരന്തരം മർദനം; സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement