Allu Arjun | രാത്രി ജയിലിൽ കഴിഞ്ഞ അല്ലു അർ‌ജുൻ പുറത്തിറങ്ങിയത് പിൻ​ഗേറ്റ്‍ വഴി

Last Updated:

പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് യുവതി മരിച്ച കേസിൽ റിമാന്‍ഡിലായ അല്ലു അര്‍ജുൻ ശനിയാഴ്ച പുലർച്ചെയാണ് ജയിൽ മോചിതനായത്

News18
News18
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇന്നലെ രാത്രിയിലെ ജയിൽ വാസത്തിന് ശേഷമാണ് നടനെ പുറത്തിറക്കിയത്. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങൾക്കാണ് ഇതോടെ വിരാമം കുറിക്കുന്നത്.
ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ നിന്ന് അതീവസുരക്ഷയോടെ പിൻവാതിൽ വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. ഇന്നലെ മുതൽ ജയിലിന് പുറത്ത് അല്ലു അർജുന്റെ ആരാധകരടക്കം നിരവധിപേർ തടിച്ചു കൂടിയിരുന്നു. ഇതിനെ തുടർന്ന്, സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ഇന്ന് പുലർച്ചെ പിൻവാതിൽ വഴി താരത്തെ പുറത്തെത്തിച്ചത്. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് നടൻ ജയിൽ മോചിതനായത്.
അല്ലു അർജുൻ ഒരു നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ രാത്രിയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഉത്തരവ് വൈകിയതിനാലാണ് പുറത്തിറങ്ങുന്നത് ഇന്ന് പുലർച്ചെയായത്.
advertisement
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം നടന്നത്. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരണപ്പെട്ടത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | രാത്രി ജയിലിൽ കഴിഞ്ഞ അല്ലു അർ‌ജുൻ പുറത്തിറങ്ങിയത് പിൻ​ഗേറ്റ്‍ വഴി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement