'മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു; ഗംഭീരമായെന്ന് പറഞ്ഞു'; തുറന്ന് പറഞ്ഞ് 'ജയിലർ' സംവിധായകൻ നെല്‍സണ്‍

Last Updated:

'സാറിന് ഒരുപാട് കോളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞു എന്നോട്'; സംവിധായകൻ നെല്‍സണ്‍

ആദ്യ ദിനം തന്നെ റെക്കോർഡിട്ട് മുന്നേറുകയാണ് രജനികാന്തിന്റെ ജയിലർ. ആരാധകരെ ഒട്ടും നിരാശപ്പടുത്താതെ ജയിലർ തീയറ്ററിൽ ഓടുമ്പോൾ മലയാളികൾക്കും ആവേശം കൂടുകയാണ്. അതിനുളള കാരണം മലയാളികളുടെ പ്രിയ സൂപ്പര്‍ സറ്റാർ മോഹൻലാലിന്റെ സാനിധ്യം തന്നെയാണ്. ജയിലർ കണ്ട് ഇറങ്ങുന്ന ഒരോരുത്തർക്കും പറയാനുളളതും ‘മാത്യു’ എന്ന കഥാപാത്രത്തെ അഭിനയിച്ച മോഹൻലാലിനെ പറ്റിയായിരുന്നു.
ഇപ്പോഴിതാ മോഹൻലാല്‍ ‘ജയിലറി’ന്റെ സംവിധായകൻ നെല്‍സണെ വിളിച്ചു എന്നതാണ് പുറത്ത് വരുന്ന വാർത്ത. ഇക്കാര്യം സംവിധായകൻ നെൽസൺ തന്നെയാണ് പുറത്ത് വിട്ടത്. ‘മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു. സാറിന് ഒരുപാട് കോളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞു എന്നോട്. തിയറ്ററുകളില്‍ വൈല്‍ഡ് മോഡെന്നാണ് പറഞ്ഞത്’. ഗംഭീര അഭിപ്രായമാണ് എല്ലായിടത്തു നിന്നും കിട്ടുന്നതെന്നും മോഹൻലാൽ നെൽസണിനെ വിളിച്ച് പറഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ട്.
advertisement
അതേസമയം ശിവരാജകുമാറും സംവിധായകനെ വിളിച്ച് ആശംസകൾ അറിയിച്ചു. ഇരുവരെയും തന്നിക്ക് ഏറെ ഇഷ്ടമാണെന്നും അത് കൊണ്ട് തന്നെ അവരെ മോശക്കാരാക്കരുത് എന്ന് ചിന്തിച്ചിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു; ഗംഭീരമായെന്ന് പറഞ്ഞു'; തുറന്ന് പറഞ്ഞ് 'ജയിലർ' സംവിധായകൻ നെല്‍സണ്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement