advertisement

റീലിസായത് ഇന്നലെ; മണിക്കൂറുകൾക്കുള്ളിൽ വേട്ടയൻ വ്യാജ പതിപ്പ് ഓൺലൈനിൽ

Last Updated:

തമിഴ് ബ്ലാസ്‌റ്റേഴ്‌സ്‌ എന്ന കുപ്രസിദ്ധ വെബ്സൈറ്റ് ആണ് ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തത്

വേട്ടയാൻ
വേട്ടയാൻ
രജനികാന്ത് നായകനായെത്തിയ 'വേട്ടയൻ' ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുന്നതിനിടയിൽ വ്യാജ പതിപ്പും ഇന്റർനെറ്റിൽ ചോർന്നിരിക്കുകയാണ്. വ്യാജ പതിപ്പിനെ സിനിമാ പ്രേമികൾ എതിർക്കണമെന്ന് പറഞ്ഞ് രജനികാന്ത് ആരാധകരും രം​ഗത്ത് എത്തിയിട്ടുണ്ട്.
ഒക്ടോബർ 10-നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. പ്രദർശന ദിവസത്തിൽ തന്നെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയത്. നിരവധി പേരാണ് ടെലി​ഗ്രാമിലൂടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തത്. തമിഴ് ബ്ലാസ്‌റ്റേഴ്‌സ്‌ എന്ന കുപ്രസിദ്ധ വെബ്സൈറ്റ് ആണ് ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തത്.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ഫഹദ് ഫാസിലിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ, അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ആർ കതിർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
റീലിസായത് ഇന്നലെ; മണിക്കൂറുകൾക്കുള്ളിൽ വേട്ടയൻ വ്യാജ പതിപ്പ് ഓൺലൈനിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement