'ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി നടി അപർണ ജോൺസ്

Last Updated:

ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽനിന്നു വീഴുന്നുണ്ടായിരുവെന്നും എന്നാൽ അത് എന്താണെന്നു വ്യക്തമായി അറിയില്ലെന്നും നടി പറഞ്ഞു

News18
News18
കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി പുതുമുഖ നടി അപർണ ജോൺസ് രംഗത്ത്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. നടി വിൻ‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സെറ്റില്‍ വച്ചുള്ള ഷൈനിന്റെ ലൈംഗിക ചുവയോടെയുള്ള സംസാരവും വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റങ്ങളും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് നടി പറയുന്നു. കൂടാതെ ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽനിന്നു വീഴുന്നുണ്ടായിരുവെന്നും എന്നാൽ അത് എന്താണെന്നു വ്യക്തമായി അറിയില്ലെന്നും അപർണ പറഞ്ഞു
ഇത്തരത്തിലുള്ള പെരുമാറ്റം കാരണം സെറ്റിൽ നടനുമായുള്ള സംസാരത്തിൽ അകലം പാലിച്ചിരുന്നതായും നടി പറഞ്ഞു. അതേസമയം, ഷൈനിൽനിന്നു ബുദ്ധിമുട്ട് നേരിട്ടപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതെപ്പറ്റി സംസാരിക്കുകയും അവർ അണിയറ പ്രവർത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂൾ പെട്ടെന്ന് തീർത്തുതന്നു സഹായിക്കുകയും ചെയ്തിരുന്നെന്നും അപർണ കൂട്ടിച്ചേർത്തു. അതേസമയം, സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം വിളിച്ച് പോലീസ്. ഇതിനായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി നടി അപർണ ജോൺസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement