advertisement

All we imagine as light OTT: ഒബാമയുടെ പ്രിയ ചിത്രം ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

Last Updated:

ജനുവരി മൂന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (All We Imagine As Light). പായൽ കപാഡിയ സംവിധാനം നിർവഹിച്ച ചിത്രം ഇപ്പോൾ ഒടിടി റീലിസിനൊരുങ്ങുകയാണ്. ജനുവരി മൂന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണിത്. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.
ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്തത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയിട്ടുണ്ട്. മികച്ച സംവിധാനം (പായല്‍ കപാഡിയ), മികച്ച ഇംഗ്ലീഷിതരഭാഷാ ചിത്രം എന്നിവയാണ് നോമിനേഷനുകൾ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
All we imagine as light OTT: ഒബാമയുടെ പ്രിയ ചിത്രം ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'
Next Article
advertisement
Exclusive | ഡിജിറ്റൽ ജിഹാദ്! തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഓൺലൈൻ കണ്ടൻ്റിൽ വൻ വർദ്ധനയെന്ന്  ഏജൻസികൾ
Exclusive | ഡിജിറ്റൽ ജിഹാദ്! തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഓൺലൈൻ കണ്ടൻ്റിൽ വൻ വർദ്ധനയെന്ന് ഏജൻസികൾ
  • പഹൽഗാം ഭീകരാക്രമണത്തിനു ശേഷം തീവ്രവാദ ഓൺലൈൻ ഉള്ളടക്കങ്ങളിൽ 50% വർദ്ധനയുണ്ടായി

  • തീവ്രവാദ ഗ്രൂപ്പുകൾ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളും വിപിഎൻ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നു

  • കേന്ദ്ര ഏജൻസികൾ ടെക് കമ്പനികളുമായി സഹകരിച്ച് ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നു

View All
advertisement