'വന്യജീവികളുടെ മാംസം കഴിച്ചു'; ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ നടി ഛായാ കദമിനെതിരെ നടപടിയുമായി വനംവകുപ്പ്

Last Updated:

ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് ഛായ പറഞ്ഞത്

News18
News18
കൊച്ചി: വന്യജീവികളുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ നടി ഛായാ കദമിനെതിരെ നടപടിക്കൊരുങ്ങി വനംവകുപ്പ്. മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി (PAWS) പരാതി നൽകിയെതിനെ തുടർന്നാണ് നടപടി.
ഛായാ കദമിന്റെ പഴയൊരു അഭിമുഖം വൈറലായതിന് പിന്നാലെയാണ് നടപടി. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് ഛായ പറഞ്ഞത്. മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളുടെ മാംസം കഴിച്ചെന്ന് ഛായാ കദം അവകാശപ്പെട്ടു എന്നാണ് PAWS നൽകിയ പരാതിയിൽ പറഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങള്‌ റിപ്പോർട്ട് ചെയ്യുന്നത്.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായതിനാലും, 2002-ലെ ജൈവവൈവിധ്യ നിയമം കൂടി ബാധകമാക്കണമെന്നും നടിക്കും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.
advertisement
'ഞങ്ങൾ കദമിനെ ഫോണിൽ ബന്ധപ്പെട്ടു, അവിടെ വച്ച് അവൾ ഒരു പ്രൊഫഷണൽ യാത്രയ്ക്കായി നഗരത്തിന് പുറത്താണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്നും അറിയിച്ചു. നിയമോപദേശം തേടുന്നുണ്ടെന്നും അന്വേഷണത്തിനായി ഞങ്ങളുടെ മുമ്പാകെ ഹാജരാകുമെന്നും അവർ അവരെ അറിയിച്ചിട്ടുണ്ട്.'- കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രാകേഷ് ഭോയർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'വന്യജീവികളുടെ മാംസം കഴിച്ചു'; ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ നടി ഛായാ കദമിനെതിരെ നടപടിയുമായി വനംവകുപ്പ്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement