advertisement

രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

Last Updated:
എം.ടി. യുടെ രണ്ടാംമൂഴം നോവൽ സിനിമയാക്കുന്നതിനു കോടതി വിലക്ക്. കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണു ഉത്തരവ്. എം. ടിയുടെ ഹര്‍ജി സമർപ്പണത്തിനു ശേഷമാണ് കോടതി വിലക്ക്‌. രണ്ടാമൂഴം നോവൽ ആസ്‌പദമാക്കി ചിത്രം സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചു.
രണ്ടാമൂഴത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് എം.ടി; നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
തിരക്കഥയെഴുതി കൈമാറി നാലു വർഷത്തിനിപ്പുറവും ചിത്രം മുന്നോട്ടു പോകാതിരുന്നതിനെ തുടർന്നാണ് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ചിത്രത്തിൽ നിന്നും പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തത്. വിഷയം വാർത്തയായതിനെ തുടർന്ന്, ശ്രീകുമാർ മേനോൻ വിശദീകരണ കുറിപ്പുമായി ഫേസ്ബുക്കിൽ എത്തി.
"എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും," ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
advertisement
ചിത്രം 2019 ജൂലൈ മാസം തുടങ്ങുമെന്നു നിർമ്മാതാവ് ബി.ആർ. ഷെട്ടിയും ട്വീറ്റ് ചെയ്തിരുന്നു. ഭീമൻ പ്രധാന കഥാപാത്രമാവുന്ന നോവൽ ചലച്ചിത്രമാകുമ്പോൾ നായകനായി മോഹന്ലാലിനെയാണ് നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ 100ൽ പരം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും എന്നും പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement