Vikram Movie| വിക്രം സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിച്ചു; ക്ലൈമാക്സിനിടയിൽ ഇറങ്ങിയോടി കാഴ്ച്ചക്കാർ

Last Updated:

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്കിടയിൽ സ്ക്രീനിന്റെ ഒരു വശത്ത് തീപിടിക്കുകയായിരുന്നു.

പുതുച്ചേരി: വിക്രം സിനിമയുടെ (Vikram Movie)പ്രദർശനത്തിനിടയിൽ തിയേറ്ററിൽ തീപിടിച്ചു. പുതുച്ചേരിയിലെ കളപ്പാട്ട് ഏരിയയിലുള്ള ജയ തീയേറ്ററിലാണ് സിനിമാ പ്രദർശനത്തിനിടയിൽ തീപിടിച്ചത്. ഇന്നലെ വൈകിട്ടത്തെ ഷോയ്ക്കിടയിലായിരുന്നു സംഭവം.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്കിടയിൽ സ്ക്രീനിന്റെ ഒരു വശത്ത് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ സിനിമയുടെ പ്രദർശനം നിർത്തിവെച്ചു. തീ പടർന്നതോടെ സിനിമ കാണാനെത്തിയവർ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയോടി.
കാഴ്ച്ചക്കാർ പരിഭ്രാന്തരായി ഓടിയതോടെ ഏറെ നേരത്തേക്ക് തിയേറ്ററിൽ തിക്കുംതിരക്കുമായിരുന്നു. തിയേറ്റർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ ഇവർ എത്തുമ്പൊഴേക്ക് സ്ക്രീൻ മുഴുവൻ കത്തി നശിച്ചിരുന്നു.
advertisement
തീപിടുത്തത്തിൽ ആർക്കും അപകടമില്ലെന്നാണ് ഫയർ ആന്റ് സേഫ്റ്റി വകുപ്പ് അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. കളപ്പാട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, കമൽഹാസൻ നായകനായ വിക്രം സിനിമ നിറഞ്ഞ സദസ്സിൽ എല്ലായിടത്തും പ്രദർശനം തുടരുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 200 കോടിയിലേറെയാണ് കളക്ട് ചെയ്തത്.
സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ കഥാപാത്രം ചിത്രത്തിന് സീക്വൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. നാല് വർഷങ്ങൾക്ക് ശേഷം കമൽ ഹാസന്റെ ഗംഭീര തിരിച്ചു വരവ് കൂടിയാണ് ലോകേഷ് കനകരാജ് വിക്രമിലൂടെ ഒരുക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Vikram Movie| വിക്രം സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിച്ചു; ക്ലൈമാക്സിനിടയിൽ ഇറങ്ങിയോടി കാഴ്ച്ചക്കാർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement