'രാജമൗലിയുടെ സിനിമകളില്‍ എവിടെയാണ് ലോജിക്, കാഴ്ച്ചക്കാരെ വിശ്വസിപ്പിക്കലാണ് പ്രധാനം'-കരണ്‍ ജോഹര്‍

Last Updated:

ലോജിക്ക് ഇല്ലാത്ത സിനിമകള്‍ ഹിറ്റാകുന്നത് സംവിധായകന്‍റെ ബോധ്യം കൊണ്ട് മാത്രമാണെന്ന് കരൺ ജോഹർ പറയുന്നു

News18
News18
ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ, എസ് എസ് രാജമൗലിയുടെ സിനിമകളിലെ ലോജിക്കിന്റെ അഭാവത്തെക്കുറിച്ച് തുറന്ന് സംസാരിച്ചു. യൂട്യൂബ് ചാനലായ ഗെയിം ചെയ്ഞ്ചേഴ്സിന് വേണ്ടി നടത്തിയ കോമൾ മെഹ്തയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം രാജമൗലി ചിത്രങ്ങളെ കുറിച്ച് സംസാരിച്ചത്.  രാജമൗലിയുടെ ബാഹുബലി രണ്ട് ഭാഗങ്ങളും ഉത്തരേന്ത്യൻ വിതരണച്ചുമതല വഹിച്ചത് കരൺ ജോഹർ ആണ്. സിനിമയിൽ ലോജിക്കിനെ പിൻസീറ്റിലേക്ക് മാറ്റിയാൽ പകരം എന്തായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി കരൺ ജോഹർ ചൂണ്ടിക്കാണിച്ചത് രാജമൗലിയുടെ ആർആർആർ എന്ന ചിത്രമാണ്. ആർആർആറിന് പുറമെ അനിമൽ, ഗദർ തുടങ്ങിയ ചിത്രങ്ങളെയും അദ്ദേഹം ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി. ലോജിക്കിന് പകരം സംവിധായകന്റെ ബോധ്യമാണ് ഇത്തരം സിനിമകളുടെ വിജയരഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംവിധായകന്റെ ബോധ്യം വളരെ പ്രധാനമാണെന്നും അത് ഉണ്ടെങ്കിൽ ലോജിക്കിന് പ്രസക്തിയില്ലെന്നുമാണ് കരൺ ജോഹറിന്റെ പക്ഷം. "രാജമൗലിയുടെ സിനിമകളിൽ നിങ്ങൾക്ക് എവിടെയാണ് യുക്തി കണ്ടെത്താനാവുക? ആ സിനിമകളിലെല്ലാം കാണാൻ കഴിയുന്നത് സംവിധായകന്റെ ബോധ്യം മാത്രമാണ്. ആ ബോധ്യം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അവർ നിങ്ങളെ വിശ്വസിക്കും. പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നതാണ് ഒരു സംവിധായകന്റെ കഴിവ്," കരൺ ജോഹർ വ്യക്തമാക്കി.
സണ്ണി ഡിയോൾ നായകനായ ഗദർ എന്ന ചിത്രത്തെയും കരൺ ജോഹർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ചിത്രത്തിൽ ഒരാൾ 1000 പേരെ ഹാൻഡ് പമ്പ് ഉപയോഗിച്ച് അടിച്ചോടിക്കുന്നത് കാണിച്ചത് ബോധ്യം കൊണ്ടാണ്. സണ്ണി ഡിയോളിന് അത് ചെയ്യാൻ കഴിയുമെന്ന് സംവിധായകൻ അനിൽ ശർമ്മ വിശ്വസിക്കുന്നതിനാൽ പ്രേക്ഷകരും അത് വിശ്വസിക്കുന്നു. ആളുകൾ ഇത് വിശ്വസിക്കുമോ, ഇതിൽ യുക്തിയില്ലല്ലോ എന്നൊക്കെ സംവിധായകൻ സ്വയം സംശയിച്ചാൽ പ്രേക്ഷകരും യുക്തിയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങും. അത് സിനിമയെ സഹായിക്കില്ലെന്നും കരൺ ജോഹർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'രാജമൗലിയുടെ സിനിമകളില്‍ എവിടെയാണ് ലോജിക്, കാഴ്ച്ചക്കാരെ വിശ്വസിപ്പിക്കലാണ് പ്രധാനം'-കരണ്‍ ജോഹര്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement