'ഭക്തനായി നിരവധി തവണ എത്തിയ ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യം'; ജയറാം

Last Updated:

തിരുവനന്തപുരം ന​ഗരവും ന​ഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള അവസാന നിമിഷത്തെ ഒരുക്കത്തിലാണ്

News18
News18
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം. ക്ഷേത്ര മുറ്റത്ത് അണിനിരന്ന 101 കലാകാരമാരാണ് മേള പ്രപഞ്ചം തീർത്തത്. ചോറ്റാനിക്കര സത്യൻ നാരായണ മാരാരാണ് വാദ്യസംയോജനം.
ആറ്റുകാൽ ക്ഷേത്രത്തിൽ മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാ​ഗ്യമെന്ന് ജയറാം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമാണ് തന്നെ തേടിയെത്തിയത്. ഇത്തരമൊരു ഫെസ്റ്റിവൽ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയിൽ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ഭാഗമായി നിൽക്കാൻ പറ്റുക എന്നാൽ തന്‍റെ ജീവിതത്തിലെ മഹാഭാ​ഗ്യങ്ങളിലൊന്നെന്നായിരുന്നു എന്നാണ് ജയറാമിന്റെ വാക്കുകൾ. ആറ്റുകാൽ പൊങ്കാല കണ്ടും കൊണ്ടും അറിയണമെന്ന് പറഞ്ഞായിരുന്നു നടൻ വാക്കുകൾ അവസാനിപ്പിച്ചത്.
തിരുവനന്തപുരം ന​ഗരവും ന​ഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള അവസാന നിമിഷത്തെ ഒരുക്കത്തിലാണ്. ഉത്സവത്തിന്റെ ഭാ​ഗമായുള്ള കലാപരിപാടികൾ എല്ലാ ദിവസവും നടക്കുന്നുണ്ട്. ഉത്സവത്തിന്റെ ഒൻപതാം ദിവസമായ 13-നാണ് പൊങ്കാല നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഭക്തനായി നിരവധി തവണ എത്തിയ ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യം'; ജയറാം
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement