ഒരു കുഞ്ഞിന്റെ അമ്മയാണ്; ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ദീപിക പദുക്കോണിന്റെ ആവശ്യത്തിന് പിന്തുണയുമായി മണിരത്നം

Last Updated:

എട്ട് മണിക്കൂർ ജോലി സമയം എന്ന ദീപികയുടെ അഭ്യർത്ഥന 'ന്യായമായ ആവശ്യം' എന്ന് മണിരത്നം

ദീപിക പദുക്കോൺ, മണിരത്നം
ദീപിക പദുക്കോൺ, മണിരത്നം
സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിൽ നിന്നും, പ്രഭാസിന്റെ സ്പിരിറ്റിൽ നിന്നും ബോളിവുഡ് നടി ദീപിക പദുക്കോൺ (Deepika Padukone) പിന്മാറിയതിനെ തുടർന്ന് ഓൺലൈനിൽ നേരിട്ട ആക്രമണം സമൂഹത്തിലെ അന്തർലീനമായ സ്ത്രീവിരുദ്ധതയെ വീണ്ടും വെളിച്ചത്തു കൊണ്ടുവരികയാണ്. ന്യായമായ ജോലി സമയവും പ്രതിഫലവും ആവശ്യപ്പെടുന്ന ഒരു സ്ത്രീയെ കണ്ട നിമിഷം സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അവർക്കെതിരെ അധിക്ഷേപ പെരുമഴയുമായി വരികയാണ്.
നെറ്റിസൺമാരും മുഖമില്ലാത്ത ട്രോളുകളും മാത്രമല്ല. ദീപികയുടെ 'പ്രൊഫഷണലിസത്തെ' ചോദ്യം ചെയ്തും 'വൃത്തികെട്ട പിആർ ഗെയിമുകൾ' കളിച്ചു എന്ന് ആരോപിച്ചു വംഗ പോലും അവർക്കൊപ്പം ചേർന്നു. സംവിധായകൻ ആരുടേയും പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും, അദ്ദേഹം പരാമർശിച്ചത് ആരെയെന്ന നിഗമനത്തിലെത്താൻ അധിക കാലതാമസമുണ്ടായില്ല.
അജയ് ദേവ്ഗണിന്റെയും സെയ്ഫ് അലി ഖാന്റെയും പിന്തുണയെ തുടർന്ന്, സംവിധായകൻ മണിരത്നവും ദീപികയെ പിന്തുണച്ച് രംഗത്തെത്തി. എട്ട് മണിക്കൂർ ജോലി സമയം വേണമെന്ന അവരുടെ അഭ്യർത്ഥനയെ 'ന്യായമായ ആവശ്യം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
advertisement
"അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അവർ അത് ആവശ്യപ്പെടാൻ കഴിയുന്ന സ്ഥാനത്ത് എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ അത് പരിഗണിക്കുമെന്ന് ഞാൻ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. അത് മുൻഗണനയായിരിക്കണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അത് അംഗീകരിക്കുകയും മനസ്സിലാക്കുകയും അതിന് ചുറ്റും പ്രവർത്തിക്കുകയും വേണം," ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ മണിരത്നം പറഞ്ഞു.
advertisement
ദീപികയുടെ 'ആവശ്യകതകളിൽ' എട്ട് മണിക്കൂർ ജോലി സമയം, വലിയ ശമ്പളം, ലാഭത്തിന്റെ വിഹിതം, തെലുങ്ക് വരികൾ സംസാരിക്കുന്നതിൽ നിന്നും ഒഴിവാക്കുക, അവ ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെടുക എന്നിവ ഉൾപ്പെടുന്നു. വംഗയുടെ രൺബീർ കപൂർ അഭിനയിച്ച അനിമൽ (2023) എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത നടി തൃപ്തി ദിമ്രി പിന്നീട് ദീപികയ്ക്ക് പകരക്കാരിയായി. അതേസമയം, സ്പിരിറ്റിന്റെ കഥ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് പേര് വെളിപ്പെടുത്താത്ത ഒരു നടനെയും സംവിധായകൻ വിമർശിച്ചു.
advertisement
ചിത്രത്തിൽ 'എ-റേറ്റഡ് ആക്ഷൻ ട്വിസ്റ്റ്' ഉണ്ടാകുമെന്ന് ഒരു റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം, വംഗ എക്സിൽ ഒരു പോസ്റ്റ് ഇട്ടു. 'നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തി' എന്നായിരുന്നു പ്രതികരണം. "ഒരു യുവ അഭിനേതാവിനെ കുറ്റപ്പെടുത്തി എന്റെ കഥയെ പുറത്തുവിടുന്നതാണോ നിങ്ങളുടെ സ്ത്രീവാദം? ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, ഈ കഥയ്ക്ക് പിന്നിൽ എന്റെ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ട്. ചലച്ചിത്രനിർമ്മാണമാണ് എനിക്കെല്ലാം. നിങ്ങൾക്ക് അത് ലഭിച്ചില്ല. നിങ്ങൾക്ക് അത് ലഭിക്കില്ല. നിങ്ങൾക്ക് ഒരിക്കലും അത് ലഭിക്കില്ല," അദ്ദേഹം കുറിച്ചു.
advertisement
Summary: Mani Ratnam backs Deepika Padukone for her demand for eight hours work day
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു കുഞ്ഞിന്റെ അമ്മയാണ്; ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ദീപിക പദുക്കോണിന്റെ ആവശ്യത്തിന് പിന്തുണയുമായി മണിരത്നം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement