Katrina Kaif |വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു, നടന്നില്ല; കത്രീന കൈഫിനെ ശല്യം ചെയ്ത യുവാവ് ജുലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ

Last Updated:

കത്രീനയുടെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു

ബോളിവുഡ് താരം കത്രീന കൈഫിനെ (Katrina Kaif)ശല്യം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ യുവാവിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുലൈ 28 വരെയാണ് മുംബൈ പൊലീസ് മൻവീന്ദർ സിംഗ് (Katrina Kaif)എന്ന യുവാവിനെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെയാണ് മൻവീന്ദർ സിംഗിനെ മുംബൈ സാൻഡാക്രൂസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കത്രീന കൈഫിന്റെ കടുത്ത ആരാധകനാണെന്നാണ് ഇരുപത്തിയഞ്ചുകാരനായ മൻവീന്ദർ പൊലീസിനോട് പറഞ്ഞത്. ചെറിയ വേഷങ്ങളിൽ ചില സിനിമകളിലും ഇയാൾ വേഷമിട്ടിരുന്നു. കത്രീന കൈഫിനെ വിവാഹം ചെയ്യണമെന്നായിരുന്നു മൻവീന്ദറിന്റെ ആഗ്രഹം.
സ്വന്തം ചിത്രത്തിനൊപ്പം കത്രീനയുടെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കത്രീനയെ ഇൻസ്റ്റഗ്രാമിൽ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
കത്രീന കൈഫ് വിക്കി കൗശാലിനെ വിവാഹം ചെയ്തതോടെയാണ് മൻവീന്ദർ ഇരുവർക്കും എതിരെ വധഭീഷണി മുഴക്കിയത്. നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് വിക്കി കൗശാൽ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ഇയാൾ തനിക്കും കത്രീനയ്ക്കും എതിരെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്ന് വിക്കി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പറയുന്നു.
'കിങ് ബോളിവുഡ് സിഇഒ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ കത്രീനയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത്. കത്രീനയ്ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മൻവീന്ദർ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം എന്നിങ്ങനെ കുറിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Katrina Kaif |വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു, നടന്നില്ല; കത്രീന കൈഫിനെ ശല്യം ചെയ്ത യുവാവ് ജുലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement