Happy birthday Mammukka | മമ്മൂട്ടി ജീവിത കഥ പറയുമ്പോൾ ചെമ്പിലെ അപ്പൂപ്പി കടുക്കനിട്ട കുട്ടിക്കാലത്തെ 'ബാലൻ'
- Published by:user_57
- news18-malayalam
Last Updated:
Meet Appuppi childhood friend of Mammootty | മമ്മൂട്ടിയുടെ ബാല്യകാല സുഹൃത്താണ് അപ്പുപ്പി എന്ന അപ്പുക്കുട്ടൻ
എം. മോഹനൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ബാർബർ ബാലനുമായി സാമ്യമുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെയൊരാളുണ്ട്. പേര് അപ്പുക്കുട്ടൻ, മമ്മൂട്ടി സ്നേഹത്തോടെ ‘അപ്പുപ്പി’ എന്ന് വിളിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്ത്, 70 വയസ്സ് തികയുമ്പോൾ മമ്മുക്ക ആ കൂട്ടുകാരനൊപ്പം മൂന്നാറിൽ പുതുതായി നിർമ്മിച്ച വീട്ടിൽ സന്തോഷം പങ്കിടുന്നു.
മമ്മൂട്ടിക്ക് 70 വയസ്സ് തികയുമ്പോൾ, അപ്പുപ്പി പുതുതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആഘോഷിക്കുന്നതിനാൽ ഇരുവർക്കും ഈ ദിവസം വളരെ നിർണായകമാണ്. സിനിമയിലെ ബാലൻ എന്ന കഥാപാത്രത്തെപ്പോലെ, കുട്ടിക്കാലത്ത് അപ്പുപ്പി ചെവിയിൽ കടുക്കൻ ധരിച്ചിരുന്നു. അപ്പുപ്പിക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. എന്നിരുന്നാലും, അപ്പുപ്പി ഒരു ബാർബർ അല്ല.
advertisement
"ഞങ്ങൾ പൈസ ശേഖരിച്ച് സിനിമ കാണാൻ പോയിരുന്ന, ഒരു മനസ്സും രണ്ട് ശരീരവുമായി ജീവിച്ച കാലമുണ്ടായിരുന്നു. കുട്ടിക്കാലത്ത്, ഞങ്ങൾ കണ്ടുമുട്ടാത്ത ഒരു ദിവസം ഉണ്ടായിരുന്നില്ല. അദ്ദേഹം എന്റെ വീട്ടിൽ വരുമായിരുന്നു, ഞാൻ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. കുട്ടിക്കാലം മുതൽക്കേ അദ്ദേഹത്തിന് അഭിനയത്തോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു നീണ്ട കണ്ണാടി ഓർക്കുന്നു, അതിന് മുന്നിൽ അദ്ദേഹം അഭിനയം പരിശീലിച്ചിരുന്നു. പ്രകടനത്തെ വിലയിരുത്താൻ പരിശീലനങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു," മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അപ്പൂപ്പി എന്ന അപ്പുക്കുട്ടൻ പറയുന്നു.
advertisement
ക്രമേണ, മമ്മൂട്ടിയുമായുള്ള ബന്ധം വളരെ ആഴമേറിയതായിത്തീർന്നു. അദ്ദേഹത്തെ തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.
"ഞാനും മമ്മൂട്ടിയും തമ്മിൽ വേർപിരിയാത്ത സ്നേഹബന്ധമുണ്ട്. മമ്മൂട്ടിയുടെ വീട് എന്റെ വീടിനോട് വളരെ അടുത്തായിരുന്നു. ഞാൻ രണ്ട് വയസ്സ് മൂത്തതാണ്. അദ്ദേഹം ചെമ്പിലെ കുലശേഖരമംഗലം സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഞാൻ എന്റെ പ്രീഡിഗ്രി ചെയ്യുകയായിരുന്നു. ഞാൻ പഠനത്തിൽ മിടുക്കനായിരുന്നില്ല, പ്രീഡിഗ്രിക്കു തൊട്ടു. എന്നിരുന്നാലും, അദ്ദേഹം പഠനത്തിൽ മികവ് പുലർത്തി, ഒരു അഭിഭാഷകനായി. പക്ഷേ അത് ഒരിക്കലും അവസാനിക്കാത്ത ഞങ്ങളുടെ ബന്ധത്തിന്റെ വഴിയിൽ തടസ്സം നിന്നില്ല. കോളേജ് പഠനകാലത്ത് പോലും ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം മാഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ, ഒപ്പം വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, അവിടെ എനിക്ക് ഒരു ജോലി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു," അപ്പുപ്പി പറഞ്ഞു.
advertisement
'കഥ പറയുമ്പോൾ' എന്ന സിനിമയിൽ ബാർബർ ബാലൻ എന്ന കഥാപാത്രം അവതരിപ്പിച്ച ശ്രീനിവാസൻ, മമ്മൂട്ടി കൈകാര്യം ചെയ്ത സൂപ്പർസ്റ്റാർ അശോക് രാജിന്റെ കൂട്ടുകാരനാണ്. സ്വന്തം ജീവിതം കഷ്‌ടപാടുകൾ നിറഞ്ഞതാവുമ്പോഴും ബാലൻ ആ കൂട്ടുകാരനുമായുള്ള സൗഹൃദം അതുപോലെ നിലനിർത്തി പോന്നു. സഹായം ചോദിച്ചുപോലും തേടിപ്പോയില്ല. ഒടുവിൽ അശോക്‌രാജ് ബാലനെ കണ്ടെത്തി അയാളുടെ വീട്ടിലെത്തുന്നതാണ് സിനിമ അവതരിപ്പിച്ച പ്രമേയം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 07, 2021 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy birthday Mammukka | മമ്മൂട്ടി ജീവിത കഥ പറയുമ്പോൾ ചെമ്പിലെ അപ്പൂപ്പി കടുക്കനിട്ട കുട്ടിക്കാലത്തെ 'ബാലൻ'








