'ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള' : ജൂഡ് ആന്റണി ജോസഫ്

Last Updated:

2018 സിനിമയെക്കുറിച്ചുള്ള വിവാദങ്ങളിലും വിമർശനങ്ങളും പ്രതികരണവുമായി സംവിധായകൻ

ജൂഡ് ആന്റണി ജോസഫ്
ജൂഡ് ആന്റണി ജോസഫ്
മലയാളികൾ ഒറ്റക്കെട്ടായി നേരിട്ട 2018ലെ പ്രളയം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം ‘2018 – എവെരിവൺ ഈസ് എ ഹീറോ’ എങ്ങും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രമാണ്. ജൂഡ് ആന്റണി ജോസഫിന്റെ (Jude Antony Joseph) സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നു.
എന്നാൽ, നാടൊന്നിച്ച പ്രളയത്തെ നേരിട്ട രീതികൾ പരാമർശിച്ചതിൽ പലയിടങ്ങളിലും പ്രതിഷേധസ്വരം ഉയർന്നു കേട്ടു. പ്രത്യേകിച്ചും മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ. ഇതിന് പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. ഈ സിനിമ എല്ലാവരുടേതുമല്ലേ, ഇതിൽ ജാതിയും മതവും രാഷ്ട്രീയവും എന്തിന് എന്ന് അദ്ദേഹം ചോദിക്കുന്നു. പോസ്റ്റിലേക്ക്:
‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത്. സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള’.
advertisement
Summary: Jude Anthany Joseph writes Facebook note on controversies about his film, 2018, which is based on the sudden flashfloods of 2018 and its aftermath
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള' : ജൂഡ് ആന്റണി ജോസഫ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement