advertisement

കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ എവിടെവരെയായി എന്ന് ചോദിക്കുന്നവർക്ക് പേളി മാണി മറുപടി നൽകുന്നു

Last Updated:

Pearle Maaney's post on wedding preparations | ഇനി കേവലം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറുപടി കൊടുത്തുകളയാം എന്ന് പേളി തീരുമാനിച്ചു

മേടത്തിൽ താലികെട്ടിന് പേളിക്ക് ഇനി അധികം ദിവസങ്ങൾ ഇല്ല. മെയ് 5, 8 തിയ്യതികളിലാണ് പേളി മാണി-ശ്രീനിഷ് അരവിന്ദ് വിവാഹം. കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ എവിടെവരെ ആയി എന്ന് ചോദിക്കുന്നവർക്ക് പേളിയോട് എല്ലാവരും ചോദിക്കുന്നുമുണ്ട്. എന്നാൽ കല്യാണം ഇത്രയും അടുത്തു വരെ എത്തിയിട്ടും പേളിക്കോ പേളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കോ അനക്കം ഉണ്ടായില്ല. എന്നാൽ ഇനി കേവലം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറുപടി കൊടുത്തുകളയാം എന്ന് പേളി തീരുമാനിച്ചു. താഴെ കാണുന്ന പോസ്റ്റാണ് അതിനുള്ള മറുപടി.
advertisement
പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന ഇവരുടെ 4.42 മിനിട്ടു നീളുന്ന വീഡിയോ വൻ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ എവിടെവരെയായി എന്ന് ചോദിക്കുന്നവർക്ക് പേളി മാണി മറുപടി നൽകുന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement