സോഷ്യൽ മീഡിയയിലൂടെയുള്ള അവഹേളനം വേണ്ടെന്ന് രവി മോഹനോടും ആരതിയോടും മദ്രാസ് ഹൈക്കോടതി

Last Updated:

പരസ്പര ബഹുമാനം നിലനിർത്തണമെന്നും, പരസ്പരം മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കോടതി

രവി മോഹൻ, ആരതി രവി
രവി മോഹൻ, ആരതി രവി
പരസ്പരം അപകീർത്തികരമായ പരാമർശങ്ങൾ പരസ്യമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നടത്തരുതെന്ന് നടൻ രവി മോഹനും (Ravi Mohan) അദ്ദേഹവുമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യ ആരതിക്കും (Aarti Ravi) മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. വിവാഹമോചന നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ്.
പരസ്പര ബഹുമാനം നിലനിർത്തണമെന്നും, പരസ്പരം മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കോടതി.
ആരതിയും അമ്മ സുജാത വിജയകുമാറും തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് രവി മോഹൻ കോടതിയെ സമീപിച്ചിരുന്നു. ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നിയമപരമായ വിഷയം കൂടുതൽ ശ്രദ്ധ നേടി. ഇത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി മാറുകയും ചെയ്തു.
വിധിന്യായത്തിൽ, രവി മോഹനും ആരതിയും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നത് നിർത്തണമെന്ന് നിർദ്ദേശിച്ചു. നിലവിലുള്ള നിയമപരമായ പ്രശ്നങ്ങളെ ബഹുമാനത്തോടെയും സംവേദനക്ഷമതയോടെയും സമീപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
advertisement
കൂടാതെ, ഇരുകക്ഷികളും മുമ്പ് പങ്കിട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ, പരസ്പരം അപമാനിക്കുന്ന അഭിപ്രായങ്ങൾ എന്നിവ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. അവരുടെ വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.
രവി മോഹന്റെ കാമുകി കെനിഷ ഫ്രാൻസിസാണ് വിവാഹബന്ധം തകർത്തതെന്ന് ആരതി രവി പരസ്യമായി ആരോപണം ഉയർത്തിയിരുന്നു. മുമ്പ് കെനിഷയെ തന്റെ ജീവിതത്തിലെ 'വെളിച്ചം' എന്ന് വിശേഷിപ്പിച്ച ജയം രവി എന്നറിയപ്പെടുന്ന രവി മോഹന്റെ വാദങ്ങൾക്ക് മറുപടിയായി, ഈ 'വെളിച്ചം' അവരുടെ ജീവിതത്തിൽ ഇരുട്ട് മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ എന്ന് ആരതി അഭിപ്രായപ്പെട്ടു. 'മൂന്നാമത് വ്യക്തിയുടെ' ഇടപെടൽ മൂലമാണ് അവരുടെ വിവാഹം പരാജയപ്പെട്ടതെന്നും അവർ ആരോപിച്ചിരുന്നു.
advertisement
Summary: Tamil actor Ravi Mohan aka Jayam Ravi and his estranged wife Aarti Ravi have been directed by the Madras High Court to stop making defamatory remarks on social media. Their divorce proceedings are currently underway
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സോഷ്യൽ മീഡിയയിലൂടെയുള്ള അവഹേളനം വേണ്ടെന്ന് രവി മോഹനോടും ആരതിയോടും മദ്രാസ് ഹൈക്കോടതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement