'കണ്ണൂരിലേക്ക് പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു, Miracle അപകട മരണം സംഭവിച്ചില്ല'; മുഖ്യമന്ത്രിക്ക് കത്തുമായി സന്തോഷ് കീഴാറ്റൂർ

Last Updated:

ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പോഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം

News18
News18
കണ്ണൂർ: ബസുകളുടെ അമിത വേ​ഗത്തെ കുറിച്ച് മുഖ്യമന്ത്രിയെയും ​ഗതാ​ഗത വകുപ്പ് മന്ത്രിയെയും അറിയിക്കാൻ തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ. ബസുകളുടെ അമിത വേ​ഗത്തെ കുറിച്ച് നടൻ കുറിപ്പിൽ പറയുന്നത്. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്ത സമയത്തുണ്ടായ അനുഭവമാണ് കുറിപ്പായി പങ്കുവച്ചത്. ബസുകളുടെ അമിതവേ​ഗം വൻ അപകടത്തിന് കാരണമാകുന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'ബഹുമാനപ്പെട്ട..., മുഖ്യ മന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ ,അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ അല്ല മറ്റ് എന്തെങ്കിലും Miracle ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിം​ഗും മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്.
advertisement
കണ്ണൂരിൽ നിന്നും തിരിച്ച് KSRTC ബസിലാണ് യാത്ര ചെയ്തത് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അത്ക്കും മേലെ സൈക്കോ ജീവനക്കാർ ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട് ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ് ഇവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങളാണ് സർക്കാർ സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മത്സര ഓട്ടം KSRTC എങ്കിലും മതിയാക്കണം. കാറിൽ എപ്പോഴും യാത്ര ചെയ്യാൻ പറ്റില്ല മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ്റെ അപേക്ഷയാണ്.'- സന്തോഷ് കീഴാറ്റൂർ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കണ്ണൂരിലേക്ക് പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു, Miracle അപകട മരണം സംഭവിച്ചില്ല'; മുഖ്യമന്ത്രിക്ക് കത്തുമായി സന്തോഷ് കീഴാറ്റൂർ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement