നടി, നിർമാതാവ്, ഇനി സംരംഭക; വസ്ത്രവ്യാപാര രംഗത്ത് ചുവടുവച്ച് ഷീലു എബ്രഹാം

Last Updated:

സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി

ഷീലു എബ്രഹാം
ഷീലു എബ്രഹാം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം (Sheelu Abraham). അഭിനയരംഗത്തു നിന്നും ബിസിനസിലേക്ക് തിരിയുന്ന താരങ്ങള്‍ക്കൊപ്പം ഇനി ഷീലുവും ഉണ്ട്. ഇക്കഴിഞ്ഞ വിജയദശമി ദിവസം സര്‍പ്രൈസ് ആയിട്ടാണ് ഷീലു സോഷ്യല്‍മീഡിയയിലൂടെ തന്റെ സംരംഭകത്വ വിശേഷങ്ങള്‍ പങ്കുവച്ചത്. 'മന്താര' എന്നാണ് ഷീലു എബ്രഹാമിന്റെ സാരി ബ്രാൻഡ് പ്രൊഡക്ടിന് നൽകിയിരിക്കുന്ന പേര്.
സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പല ബിസിനസുകളുടെയും ബ്രാന്‍ഡ് മുഖമായിരുന്ന നടി ആദ്യമായാണ് സ്വന്തം ബിസിനസുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.
2013ലെ 'വീപ്പിങ് ബോയ്' എന്ന സിനിമയിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ നടിയാണ് ഷീലു എബ്രഹാം. ഇതുവരെ മലയാളം, തമിഴ് സിനിമകളിലും ഹ്രസ്വചിത്രതിലും ഡോക്യുമെന്ററിയിലും ഷീലു അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം 'രവീന്ദ്രാ നീ എവിടെ?' യിലാണ് ഷീലു ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ടി.വി. ഷോ അവതാരകയായും അവർ എത്തിയിട്ടുണ്ട്.
advertisement
Summary: Malayalam actor/ producer Sheelu Abraham has stepped into the role of an entrepreneur with her latest venture in saree sales. Her brand has been christened 'Manthara', which focuses on sales through an online platform. She informed her fans and followers about accepting orders via Instagram page
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി, നിർമാതാവ്, ഇനി സംരംഭക; വസ്ത്രവ്യാപാര രംഗത്ത് ചുവടുവച്ച് ഷീലു എബ്രഹാം
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement