കശ്മീരിലെ യുദ്ധഭീഷണിയിൽ പെട്ടത് മലയാള ചിത്രം; രാജസ്ഥാനിലെ ചിത്രീകരണം റദ്ദാക്കി

Last Updated:

'ഗോളം' നായകൻ രഞ്ജിത്ത് സജീവ് വേഷമിടുന്ന ചിത്രം. 120 ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം

രഞ്ജിത്ത് സജീവ്, ഹാഫ്
രഞ്ജിത്ത് സജീവ്, ഹാഫ്
രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന 'ഹാഫ്' (Half) എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി. പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ജയ്സാൽമീറിൽ ഇന്ത്യൻ സേനയുടെ താവളത്തെ ലക്ഷ്യമാക്കിയാണ് പാക്ക് ഷെല്ലാക്രമണം നടന്നതെങ്കിലും മറ്റു പ്രദേശങ്ങളിലും അതിൻ്റെ പ്രതിഫലനങ്ങൾ ഉണ്ടായി. ഇന്ത്യൻ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻ സജീവ് പറഞ്ഞു. മികച്ച വിജയം നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് സംവിധാനം. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ, സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകൻ രഞ്ജിത്ത് സജീവ് ആണ്.
മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി കൂടിയാണ് ഹാഫ്. 120 ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രിൽ 28നാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണമുണ്ട്. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Shooting of the Malayalam movie 'Half' starring actor Ranjith Sajeev in the lead role, stalled its shooting in Jaisalmer in Rajasthan following the war-like situation in Kashmir, following Operation Sindoor. The movie crew was preparing for a 120-days schedule, which commenced on April 28, 2025
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കശ്മീരിലെ യുദ്ധഭീഷണിയിൽ പെട്ടത് മലയാള ചിത്രം; രാജസ്ഥാനിലെ ചിത്രീകരണം റദ്ദാക്കി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement