വീട്ടിൽവന്ന യുവ ബാഞ്ചോ കലാകാരന് രണ്ട് ആപ്പിളുകൾ സമ്മാനിച്ച യേശുദാസ്; പിൽക്കാലത്ത് യേശുദാസ് ഹിറ്റുകൾ തീർത്ത എസ്.പി. വെങ്കിടേഷ്
- Published by:meera_57
- news18-malayalam
Last Updated:
പിതാവിനൊപ്പം യേശുദാസിനെ വീട്ടിൽ ചെന്ന് കാണുകയായിരുന്നു വെങ്കിടേഷ്. അക്കാലത്ത് യേശുദാസ് അവിവാഹിതനായിരുന്നു
എസ്.പി. വെങ്കിടേഷിന്റെ എണ്ണംപറഞ്ഞ ഹിറ്റുകളിൽ ചിലതിൽ ശബ്ദമായത് ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്. അറിയപ്പെടുന്ന സംഗീത സംവിധായകനാകും മുൻപേ ഒരിക്കൽ യേശുദാസിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് നേരിട്ട് കാണാനുള്ള അവസരം വെങ്കിടേഷിന് ലഭിച്ചിരുന്നു. 1968ലായിരുന്നു ആ ആദ്യ കൂടിക്കാഴ്ച. പിതാവിനൊപ്പം യേശുദാസിനെ വീട്ടിൽ ചെന്ന് കാണുകയായിരുന്നു വെങ്കിടേഷ്. അക്കാലത്ത് യേശുദാസ് അവിവാഹിതനായിരുന്നു.
"ആ ദിവസങ്ങളിൽ ഞാൻ ബാഞ്ചോ വായിക്കാറുണ്ടായിരുന്നു. അച്ഛൻ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഞാൻ ബാഞ്ചോ വായിക്കുന്നത് കേൾക്കാൻ ആവശ്യപ്പെട്ടു. ഞാൻ വായിക്കുമ്പോൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. പിന്നെ അദ്ദേഹം അകത്തേക്ക് പോയി എനിക്ക് സമ്മാനമായി രണ്ട് ആപ്പിൾ കൊണ്ടുവന്നു. അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും ഞാൻ ആപ്പിൾ പോലെയാണെന്ന് എന്റെ അച്ഛനോട് പറയുകയും ചെയ്തു. പിന്നീട്, ഒരു അഭിമുഖത്തിലും അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചു," യേശുദാസിന്റെ 82-ാം ജന്മദിനത്തിൽ വെങ്കിടേഷ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
"മോഹൻലാൽ അഭിനയിച്ച ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലാണ് ദാസേട്ടന്‍ ആദ്യമായി എനിക്ക് വേണ്ടി പാടിയത്. പിന്നീട് അദ്ദേഹം പാടി സൂപ്പർ ഹിറ്റുകളായി മാറിയ എണ്ണമറ്റ ഗാനങ്ങൾ. ‘തുമ്പിപ്പെണ്ണേ വാ വാ’, ‘കനകനിലവേ’, ‘ചന്ദന കാറ്റേ’, ‘കാബൂളിവാല’യിലെ ഗാനങ്ങൾ, ‘ശാന്തമീ രാത്രിയിൽ’ എന്നിവ ഇപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ട നിത്യഹരിത ഗാനങ്ങളിൽ ചിലതാണ്. ‘കിഴക്കൻ പത്രോസ്’ എന്ന സിനിമയിലെ ‘പാതിരാ കിളി’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു.
അതുപോലെ, ‘ഹിറ്റ്‌ലറി’ലെ ‘നീ ഉറങ്ങിയോ നിലാവേ’ എന്ന ഗാനവും ‘വാത്സല്യം’ എന്ന ചിത്രത്തിലെ ‘താമരക്കണ്ണൻ ഉറങ്ങേണം’ എന്ന ഗാനവും ഹിറ്റായി. മാത്രമല്ല, ‘പൈതൃകം’ എന്ന ചിത്രത്തിലെ ഗാനത്തിന് അദ്ദേഹത്തിന് അവാർഡ് ലഭിച്ചിരുന്നു. ദാസേട്ടനെപ്പോലെ മനോഹരമായി പാടാൻ കഴിയുന്ന ഒരു ഗായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിനും എന്നെ വളരെ ഇഷ്ടമാണ്. അദ്ദേഹം എനിക്കുവേണ്ടി പാടിയ പാട്ടുകൾ നമ്മുടെ ആരാധകർ പാടുന്നത് കേൾക്കുമ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നും. ചില സിനിമകൾ ക്ലിക്ക് ചെയ്തില്ലെങ്കിലും, ആ ഗാനങ്ങൾ ഹിറ്റായി," വെങ്കിടേഷ് പറഞ്ഞു.
advertisement
Summary: S.P. Venkatesh's numerous hits were sung by the singer K.J. Yesudas. Before becoming a well-known music director, Venkatesh had once had the opportunity to visit Yesudas' house and meet him in person. That first meeting was in 1968. Venkatesh went to Yesudas' house with his father. At that time, Yesudas was unmarried
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 03, 2026 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വീട്ടിൽവന്ന യുവ ബാഞ്ചോ കലാകാരന് രണ്ട് ആപ്പിളുകൾ സമ്മാനിച്ച യേശുദാസ്; പിൽക്കാലത്ത് യേശുദാസ് ഹിറ്റുകൾ തീർത്ത എസ്.പി. വെങ്കിടേഷ്










