തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
എന്നൈ നോക്കി പയും തോട്ടയിലൂടെ ശ്രദ്ധേയനായതോടെ തമിഴ് സിനിമയിൽ കൂടുതൽ മികച്ച അവസരങ്ങൾ പ്രതീക്ഷിച്ചിരിക്കെയാണ് ശ്രീവാസ്തവ് ചന്ദ്രശേഖറിന്‍റെ വിയോഗം.
ചെന്നൈ: തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) വീട്ടിനുള്ളിൽ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ നടനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ കുറച്ചുകാലമായി ശ്രീവാസ്തവ് ചന്ദ്രശേഖർ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
വലിമൈ തരായോ എന്ന വെബ് സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടൻ. ചിത്രീകരണം ഇല്ലാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ മടങ്ങിയെത്തിയതാണ്. ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിൽ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.
ചന്ദ്രശേഖർ ആത്മഹത്യ ചെയ്തതാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ സ്ഥിരീകരിക്കുന്നു. ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നു. വൈകാതെ സ്ഥല്തെതത്തിയ പൊലീസ് അന്വേണഷണം ആരംഭിച്ചു. ആത്മഹത്യയ്ക്ക് പിന്നിലെ പ്രധാന കാരണം ഇപ്പോഴും അവ്യക്തമാണ്. തെളിവുകൾ ശേഖരിക്കാനും ആത്മഹത്യയ്ക്കു പിന്നിലെ പ്രധാന കാരണം കണ്ടെത്താനും പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. നടന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെന്നൈ നഗരത്തിലേ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
advertisement
പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, നടൻ മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും അനുഭവിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ശ്രീവാസ്തവ ചന്ദ്രശേഖറിന്റെ മരണത്തിൽ അദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോഴും ഞെട്ടലിലാണ്, ഇത്തരമൊരു സംഭവം ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഒരംഗം മാധ്യമങ്ങളോട് പറഞ്ഞത്. ഉയർന്നുവരുന്ന മികച്ച അഭിനേതാക്കളിലൊന്നായി ശ്രീവാസ്തവ കണക്കാക്കപ്പെടുന്നതിനാൽ എല്ലാ ആരാധകരും നിരാശരാണ്. ശ്രീവാസ്തവ ഒരു വൈവിധ്യമാർന്ന വ്യക്തിത്വമാണ്, ഒപ്പം ഒരു മികച്ച നടനും അദ്ദേഹം മികച്ച മോഡലുകളിൽ ഒരാളാണെന്നും സുഹൃത്തുക്കൾ പറയുന്നു.
advertisement
വല്ലമയ് താരാവു ഉൾപ്പെടെയുള്ള ഷോകൾക്കൊപ്പം നിരവധി സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അടുത്തിടെ, വല്ലാമൈ തുരയയിൽ ജോലി ചെയ്യുന്ന അദ്ദേഹം അതിനിടയിലാണ് ആത്മഹത്യ ചെയ്തത്. ധനുഷ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്നൈ നോക്കി പയും തോട്ടയുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഗൌതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.
എന്നൈ നോക്കി പയും തോട്ടയിലൂടെ ശ്രദ്ധേയനായതോടെ തമിഴ് സിനിമയിൽ കൂടുതൽ മികച്ച അവസരങ്ങൾ പ്രതീക്ഷിച്ചിരിക്കെയാണ് ശ്രീവാസ്തവ് ചന്ദ്രശേഖറിന്‍റെ വിയോഗം. അദ്ദേഹത്തിന്‍റെ മരണ വാർത്ത തമിഴ് സിനിമ മേഖല വലിയ ഞെട്ടലോടെയാണ് കേട്ടത്. സിനിമാ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് സൂചന.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2021 1:16 PM IST