പഴയ 'നീല ബക്കറ്റ്' പാട്ട് ഓർമയുള്ളവരുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം നൽകി റാപ്പർ തിരുമാലി

Last Updated:

പഴയ ബക്കറ്റ് പാട്ടിൽ ബക്കറ്റ് പോയല്ലോ എന്നാണെങ്കിൽ തിരുമാലിയുടെ അപ്ഡേറ്റഡ് വേർഷനിൽ ബക്കറ്റ് തിരികെ വന്നതിനെ കുറിച്ചാണ് പറയുന്നത്. എന്തായാലും സംഗതി പൊളിച്ചു.

പഴയ ബക്കറ്റ് പാട്ട് ഓർമയുള്ളവരുണ്ടോ? മലയാളത്തിലെ ആദ്യത്തെ റാപ് സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ആ പാട്ട് 2006 ലാണ് പുറത്തിറങ്ങിയത്. കാലം ഇത്ര ഫാസ്റ്റായിരുന്നില്ല, ബക്കറ്റ് പാട്ട് അന്ന് യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായിരുന്നെങ്കിലും ഇന്ന് റാപ്പ് സോങ്ങിന് കിട്ടുന്ന പ്രചാരമൊന്നും കിട്ടിയിരുന്നില്ല. പലരിലും നൊസ്റ്റു ഉണർത്തുന്ന ആ ബക്കറ്റ് പാട്ടിന് പുനർജന്മം നൽകിയിരിക്കുകയാണ് മലയാളി റാപ്പർ തിരുമാലി.
"നല്ല ബക്കറ്റ്... നീല ബക്കറ്റ്... അത് പോയല്ലോ..." എന്ന് തുടങ്ങുന്ന ഗാനം ആ കാലത്തെ കോളേജ് ഹോസ്റ്റൽ ജീവിതമാണ് പറഞ്ഞിരുന്നത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയുടെ നീല നിറമുള്ള ബക്കറ്റ് കാണാതായി, ആ ബക്കറ്റിനെ കുറിച്ചുള്ള വിവരണമാണ് പാട്ട് രൂപത്തിൽ പുറത്തിറങ്ങിയത്.
തിരുവനന്തപുരം സിഇടി കോളേജിലെ മെൻസ് ഹോസ്റ്റൽ അന്തേവാസികളാണ് പണ്ട് ഈ പാട്ടുണ്ടാക്കിയത്. അവതാരകനായ ജോയ് ജോൺ ആന്റണിയും സുഹൃത്തുക്കുളും ചേർന്നാണ് പാട്ടൊരുക്കിയത്.
advertisement
റാപ്പൊക്കെ മറ്റെങ്ങോ നടക്കുന്ന കാര്യമെന്ന് മാത്രം മലയാളികൾ അറിഞ്ഞിരുന്ന കാലത്താണ് ബക്കറ്റ് പാട്ടുമായി ജോയ് ജോണും സംഘവുമെത്തുന്നത്. യൂട്യൂബിലെ വീഡിയോയ്ക്ക് താഴെയുള്ള കമ്മന്റ് മാത്രം നോക്കിയാൽ മതിയാകും ആ കാലത്തെ യുവാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു ഈ ബക്കറ്റ് പാട്ടെന്ന്.
പഴയ ബക്കറ്റ് പാട്ടിൽ ബക്കറ്റ് പോയല്ലോ എന്നാണെങ്കിൽ തിരുമാലിയുടെ അപ്ഡേറ്റഡ് വേർഷനിൽ ബക്കറ്റ് തിരികെ വന്നതിനെ കുറിച്ചാണ് പറയുന്നത്. എന്തായാലും സംഗതി പൊളിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
പഴയ 'നീല ബക്കറ്റ്' പാട്ട് ഓർമയുള്ളവരുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം നൽകി റാപ്പർ തിരുമാലി
Next Article
advertisement
'പുലർച്ചെ 3ന് എഴുന്നേൽപ്പിച്ച് കുതിരകൾ ഇണചേരുന്നത് കാണിച്ചുതന്നു'; സൽമാൻ ഖാന്റെ ഫാംഹൗസ് അനുഭവം പറഞ്ഞ് നടൻ രാഘവ് ജുയൽ
'പുലർച്ചെ 3ന് എഴുന്നേൽപ്പിച്ച് കുതിരകൾ ഇണചേരുന്നത് കാണിച്ചുതന്നു'; സൽമാൻ ഖാന്റെ ഫാംഹൗസ് അനുഭവം പറഞ്ഞ് രാഘവ് ജുയൽ
  • സൽമാൻ ഖാന്റെ ഫാംഹൗസിലെ അനുഭവം മറ്റൊരു ലോകം പോലെയാണെന്ന് രാഘവ് ജുയൽ പറഞ്ഞു.

  • പുലർച്ചെ 3 മണിക്ക് കുതിരകളുടെ ഇണചേരൽ കാണാൻ സൽമാൻ ഖാൻ രാഘവിനെയും കൂട്ടുകാരെയും കൊണ്ടുപോയി.

  • ഫാംഹൗസിലെ പാർട്ടികൾ രാത്രി മുഴുവൻ നീളും, ഡേർട്ട് ബൈക്കുകളും എടിവികളും ഉപയോഗിച്ച് രസകരമായ അനുഭവങ്ങൾ.

View All
advertisement