IFFK ചിത്രങ്ങളുടെ പ്രദർശനത്തിൽ മാറ്റം

Last Updated:
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും.
ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://iffk.in/ അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മൂന്നുമണിക്ക് ധന്യ തിയേറ്ററില്‍ ദി ബെഡ്, രാത്രി 10.15ന് പിറ്റി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11ന് രാത്രി എട്ടിന് ടാഗോര്‍ തിയേറ്ററില്‍ ദി ഗ്രേവ്‌ലെസും 9.30ന് ലെമണെയ്ഡും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി എട്ടിന് എല്‍ എയ്ഞ്ചലും രാത്രി 10.30ന് ദി ഇമേജ് ബുക്കും പ്രദര്‍ശിപ്പിക്കും.
advertisement
 ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ മൂന്നില്‍ ഡിസംബര്‍ 12ന് 3.15ന് ദി റെഡ് ഫല്ലാസും സ്‌ക്രീന്‍ രണ്ടില്‍ ആറിന് ഡാര്‍ക്ക് റൂമും ശ്രീപത്മനാഭയില്‍ വൈകുന്നേരം ആറിന് ദി പോയ്‌സനസ് റോസും രാത്രി 10.15ന് എ ട്രാം വേ ടു ജറുസലേമും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13ന് 3.15 ന് കലാഭവനില്‍ മത്സരചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ പ്രദര്‍ശനമുണ്ടാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
IFFK ചിത്രങ്ങളുടെ പ്രദർശനത്തിൽ മാറ്റം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement