ഹരിദ്വാറിൽ തീർത്ഥാടനത്തിന് പോയി, കുഴഞ്ഞു വീണു; ടി.പി. മാധവന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

Last Updated:

ഒരു തീർത്ഥയാത്രയാണ് മാധവന്റെ ജീവിതത്തിൽ വില്ലനായി ഭവിച്ചത്

ടി.പി. മാധവൻ
ടി.പി. മാധവൻ
600ലേറെ സിനിമകളിൽ അഭിനയിച്ച പ്രഗത്ഭനായ നടൻ. എന്നിട്ടും ടി.പി. മാധവന്റെ അവസാനനാളുകൾക്ക് വെള്ളിവെളിച്ചത്തിന്റെ തിളക്കം ഇല്ലാതെപോയി. വർഷങ്ങളോളം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. ഇടയ്ക്കിടെ ഇവിടെ നടത്തുന്ന പരിപാടികളിൽ അതിഥികളായി എത്തുന്ന താരങ്ങളുടെ കണ്ണുകളെ പോലും ഈറൻ അണിയിക്കുന്ന നിലയിലായിരുന്നു ടി.പി. മാധവന്റെ ജീവിതം. ഒരിക്കൽ നവ്യാ നായർ ഗാന്ധി ഭവനിൽ വന്നപ്പോൾ മാധവനെ കണ്ടത് വാർത്തയായിരുന്നു. ഒരു തീർത്ഥയാത്രയാണ് മാധവന്റെ ജീവിതത്തിൽ വില്ലനായി ഭവിച്ചത്.
എട്ട് വർഷം മുമ്പ് ടി.പി. മാധവൻ സിനിമാ ലോകം വിട്ട് തീർത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയി. പിന്നീടാണ് അറിഞ്ഞത് താരം മുറിയിൽ കുഴഞ്ഞു വീണെന്ന വിവരം. പിന്നീട് അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റി, അവിടെ ഒരു ലോഡ്ജിലെ ദയനീയമായ ഏകാന്ത ജീവിതം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. സീരിയൽ സംവിധായകൻ പ്രസാദാണ് മാധവനെ ഗാന്ധി ഭവനിലേക്ക് മാറ്റാൻ മുൻകൈ എടുത്തത്.
ഈ സമയത്ത് സുരേഷ് ഗോപി, ഗണേഷ് കുമാർ, ചിപ്പി, ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് എന്നിവരുൾപ്പെടെ ഏതാനും സഹപ്രവർത്തകർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിച്ചത് എന്നും ചില റിപോർട്ടുകൾ ഉണ്ടായിരുന്നു.
advertisement
Summary: T.P. Madhavan was a versatile Malayalam actor who had acted in more than 600 films in his lifetime in the acting career. However, destiny had it that he collapse during a pilgrimage to Haridwar and spend rest of the life under the shelter of an old-age home
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹരിദ്വാറിൽ തീർത്ഥാടനത്തിന് പോയി, കുഴഞ്ഞു വീണു; ടി.പി. മാധവന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement