Crossbelt Mani പ്രമുഖ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു

Last Updated:

മിടുമിടുക്കിയിലൂടെ 1968ൽ സംവിധായകനായ അദ്ദേഹം രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റിലൂടെയാണ് പ്രശസ്തനാകുന്നത്

ആദ്യകാല സംവിധായകരിൽ പ്രമുഖനായ ക്രോസ്ബെൽറ്റ് മണി(Crossbelt Mani )മുപ്പതു കൊല്ലത്തിലേറെ സജീവമായിരുന്നു.നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം(director) ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചു.
മിടുമിടുക്കിയിലൂടെ 1968ൽ സംവിധായകനായ അദ്ദേഹം രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റിലൂടെയാണ് പ്രശസ്തനാകുന്നത്.അതോടെ ആ പേര് തന്റെ പേരിനോടുകൂടി ചേർത്ത് ക്രോസ്ബെൽറ്റ് മണി ആയി. എസ് കെ പൊറ്റെക്കാടിന്റെ നാടൻപ്രേമം, എൻഎൻ പിളളയുടെ കാപാലിക എന്നിവയാണ് മറ്റു പ്രധാന സിനിമകൾ. എൺപതുകളിൽ റിവഞ്ച്, ഒറ്റയാൻ, ബ്ലാക്ക് മെയിൽ, ബുള്ളറ്റ് എന്നീ ജനപ്രിയ ആക്ഷൻ ചിത്രങ്ങൾ സംവിധാനം ചെയ്തു. നാരദൻ കേരളത്തിൽ, ദേവദാസ് എന്നീ ചിത്രങ്ങളാണ് ഒടുവിലായി വന്നത്.
തിരുവനന്തപുരം സ്വദേശിയായ വലിയശാലയില്‍ മാധവവിലാസത്ത് കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായി 1935 ഏപ്രില്‍ 22 -നാണ് അദ്ദേഹം ജനിച്ചത്‌. ഇരണിയല്‍ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയാണ് ഭാര്യ. മക്കളില്ല.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Crossbelt Mani പ്രമുഖ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement