അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ സൗദിയിൽ പ്രവാസി മരിച്ചു

Last Updated:

കഴിഞ്ഞ 20 വർഷമായി റിയാദിൽ ജോലിചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ആനന്ദൻ കേരളത്തിലെത്തി ചികിത്സ നടത്താനായി വിമാനത്താവളത്തിലേക്ക് തിരിക്കുമുമ്പാണ് കുഴഞ്ഞുവീണത്

ആനന്ദൻ
ആനന്ദൻ
റിയാദ്: അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ പ്രവാസി സൗദി അറേബ്യയിൽ മരിച്ചു. തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ(60) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെല്ലൻ നാടാർ ഭാസ്ക്കരൻ-ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്നറിയപ്പെടുന്ന ആനന്ദൻ നാടാർ.
കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം റിയാദിൽ ജോലിചെയ്തുവരികയായിരുന്നു. റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായാണ് ജോലി ചെയ്തിരുന്നത്.
ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും ചുമയും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ക്ലിനിക്കുകളിലും റിയാദിലെ ആശുപത്രിയിലും കാണിച്ചു. എന്നാൽ രോഗം ഭേദമായിരുന്നില്ല. പനി വിട്ടുമാറാത്തതിനാൽ നാട്ടിലെത്തി ചികിത്സ തേടാനുള്ള ഒരുക്കത്തിലായിരുന്നു ആനന്ദൻ നാടാർ.
റിയാദിലെ മലസിലുള്ള താമസസ്ഥലത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോകാനായി കുളിക്കാൻ കയറുമ്പോൾ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായി സുഹൃത്തുക്കൾ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും ആംബുലൻസ് ജീവനക്കാരുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശോഭയാണ് ഭാര്യ, ഹേമന്ത്, നിഷാന്ത് എന്നിവർ മക്കളാണ്.
advertisement
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. പ്രവാസി സംഘടനയായ കേളിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഇടപെടൽ നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ സൗദിയിൽ പ്രവാസി മരിച്ചു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement