Kuwait | ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പനയ്ക്ക് വിലക്കില്ല; സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി കുവൈറ്റ്‌

Last Updated:

ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു

കുരിശ് (Cross) ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങൾ (Christian symbols ) വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് കുവൈറ്റ് (Kuwait). ക്രിസ്ത്യന്‍ മതചിഹ്നമായ കുരിശിന്റെ വില്‍പ്പന കുവെെറ്റിൽ നിരോധിച്ചിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് വിഭാഗം ഡയറക്ടര്‍ സാദ് അല്‍ സെയ്ദി അറിയിച്ചു.
ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. അതേസമയം സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതും, സാത്താനുമായി ബന്ധമുള്ളതുമായ ആഭരണങ്ങൾക്ക് രാജ്യത്ത് വിൽപനക്ക് വിലക്കുണ്ട്.
കുരിശിന്റെ പകര്‍പ്പ് വില്‍ക്കുന്നത് കുവൈത്തില്‍ അനുവദനീയമാണ്. ഇത് രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് . എന്നാൽ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി ഇവ പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നായി ആറുലക്ഷത്തിലധികം ക്രൈസ്​തവ വിശ്വാസികൾ കുവെെറ്റിലുള്ളതായാണ് കണക്കുകൾ.
advertisement
കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണം വില്‍പനയ്ക്കു വച്ച ജ്വല്ലറി അടച്ചുപൂട്ടി
കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പനയ്ക്കുവെച്ച ജ്വല്ലറി അടച്ചുപൂട്ടി. കുവൈറ്റ് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ജ്വല്ലറിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതു കൂടാതെ നിരവധി നിയമലംഘനങ്ങള്‍ ജ്വല്ലറിയില്‍ നടന്നു. തുടര്‍ന്നായിരുന്നു അധികൃതര്‍ ജ്വല്ലറി അടച്ചുപൂട്ടിയത്.
രാജ്യാന്തര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഉപഭോക്താവിന്റെ ഡേറ്റ സൂക്ഷിക്കാതിരിക്കുക, അറബിക് ഭാഷയിലല്ലാത്ത ഇന്‍വോയ്‌സ് നല്‍കുക തുടങ്ങിയ നിയമലംഘനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു
advertisement
സ്ഥാപനത്തില്‍ ദിവസവുമുള്ള വില്‍പ്പനയുടെ കണക്കുകളും സൂക്ഷിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ആഭരണങ്ങള്‍ വിറ്റതിനു ശേഷം ഘട്ടം ഘട്ടമായി പണം സ്വീകരിക്കുകയും ഇതിന് അമിത നിരക്ക് ഈടാക്കുന്നതായും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. നിയമ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Kuwait | ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പനയ്ക്ക് വിലക്കില്ല; സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി കുവൈറ്റ്‌
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement