വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി; നിയമത്തിന് അംഗീകാരം നൽകി ദുബായ് ഭരണാധികാരി

Last Updated:

20 ശതമാനം വാർഷിക നികുതി നിർബന്ധമാക്കുന്നതിലൂടെ കോർപ്പറേറ്റ് നികുതി അടയ്ക്കുന്ന ബാങ്കുകൾക്ക് ഇതിൽ ഇളവ് ലഭിക്കും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
എമിറേറ്റിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി ഏർപ്പെടുത്തി ദുബായ്. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യാഴാഴ്ച ഇത് സംബന്ധിക്കുന്ന നിയമത്തിന് അംഗീകാരം നൽകി. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (ഡിഐഎഫ്സി) പ്രവർത്തിക്കുന്ന ലൈസൻസുള്ള ബാങ്കുകൾ ഒഴികെ മറ്റെല്ലാ വിദേശ ബാങ്കുകൾക്കും നിയമം ബാധകമാണ്. 20 ശതമാനം വാർഷിക നികുതി നിർബന്ധമാക്കുന്നതിലൂടെ കോർപ്പറേറ്റ് നികുതി അടയ്ക്കുന്ന ബാങ്കുകൾക്ക് ഇതിൽ ഇളവ് ലഭിക്കും.
സ്ഥാപനങ്ങൾ നികുതിയായി അടയ്ക്കേണ്ട വരുമാനം എത്രയെന്ന് കണക്കാക്കാനുള്ള നിയമം, നികുതി അടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, ഓഡിറ്റുമായി ബന്ധപ്പെട്ട നടപടികൾ, വോളന്ററി ഡിസ്ക്ളോഷർ (Voluntary Disclosure), നികുതി ഓഡിറ്റുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള വിദേശ ബാങ്കുകളെയും അവയുടെ ശാഖകളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നു.
ഒപ്പം ദുബായ് ധനകാര്യ മന്ത്രാലയം ചുമത്തിയ നികുതിയിലോ പിഴയിലോ വിശദീകരണം ആവശ്യപ്പെടാനുള്ള അനുമതിയും നിയമം നൽകുന്നു. നിയമലംഘനം നടത്തുന്നവർക്ക് മേൽ പിഴ നിശ്ചയിക്കാനുള്ള അധികാരം എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായിരിക്കും. പിഴ 500,00 ദിർഹത്തിൽ കൂടാൻ പാടില്ലെന്നും നിയമം പ്രസ്താവിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ വീണ്ടും നിയമം ലംഘിച്ചാൽ ഈ പിഴ ഇരട്ടിയാക്കാം എന്നാൽ അത് ഒരു മില്യൺ ദിർഹത്തിന് മുകളിൽ ആകരുതെന്നും നിയമം അനുശാസിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി; നിയമത്തിന് അംഗീകാരം നൽകി ദുബായ് ഭരണാധികാരി
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement