Covid 19| കുവൈറ്റിൽ രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്; കര അതിർത്തികളടച്ച് ഒമാൻ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

Last Updated:

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വിനോദപരിപാടികൾ 10 ദിവസത്തേക്കും വിവാഹ പാർട്ടികളും കോർപറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും സൗദി വിലക്കിയിട്ടുണ്ട്.

കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കില്ല. രാത്രി 8 മുതൽ പുലർച്ചെ 5 വരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. ഫാർമസി, ഭക്ഷ്യോത്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവുണ്ട്. ഡെലിവറി സർവീസുകൾക്ക് പ്രവർത്തിക്കാം. സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും പ്രവർത്തിക്കില്ല.
കുവൈറ്റിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. കോവിഷീൽഡ് വാക്സിന്റെ രണ്ടുലക്ഷം ഡോസ് തിങ്കളാഴ്ച കുവൈറ്റിൽ എത്തിച്ചു. ഏപ്രിലോടുകൂടി മൂന്നുലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഫൈസർ ബയോൻടെക് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാരെന്നത് അനിശ്ചിതകാലത്തേക്ക് തുടരും.
advertisement
എന്നാൽ, യാത്രാ വിലക്ക് വന്ദേഭാരത് വിമാന സർവീസുകളെ ബാധിക്കില്ല. വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിലെത്താം. കുവൈറ്റിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം.
സൗദി അറേബ്യ-
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വിനോദപരിപാടികൾ 10 ദിവസത്തേക്കും വിവാഹ പാർട്ടികളും കോർപറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും സൗദി വിലക്കിയിട്ടുണ്ട്. തിയറ്ററുകൾ, ഷോപ്പിങ് സെന്ററുകളിലും റസ്റ്ററന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങൾ 10 ദിവസം തുറക്കില്ല. വ്യാഴാഴ്ച രാത്രി പത്തുമുതലാണ് പുതിയ നിയന്ത്രണം. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നാണ് വിവരം. പൊതുചടങ്ങുകളിൽ അടുത്ത 10 ദിവസത്തേക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
advertisement
യുഎഇ അടക്കം 20 രാജ്യങ്ങളിൽനിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെങ്കിലും ഈ രാജ്യങ്ങളിൽനിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് കോവിഡ് മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് പ്രവേശിക്കാം. മക്ക, മദീന എന്നിവിടങ്ങളിൽ എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശാരീരിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ പിഴചുമത്തും.
യുഎഇ-
അടുത്തിടെ ഒട്ടേറെ കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് യുഎഇയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഫെബ്രുവരി 28 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പബ്ബുകളും ബാറുകളും അടച്ചു. ഹോട്ടലുകൾ 70 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ. ഗ്ലോബൽ വില്ലേജിലെയടക്കം വിനോദപരിപാടികൾ നിർത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി. യുഎഇയിലേക്കു വരുന്നവർ 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കണം. ദുബായ് വിസക്കാർ ജിഡിആർഎഫ്എ സൈറ്റിലും മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഐസിഎ സൈറ്റിലും റജിസ്റ്റർ ചെയ്യണം. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിൽ കടുത്ത നിബന്ധനകളുണ്ട്.
advertisement
ഖത്തർ-
ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹങ്ങൾ നടത്താൻ പാടില്ല. വീടുകളിലെയും മജ്‌ലിസുകളിലെയും വിവാഹച്ചടങ്ങുകൾക്ക് നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങൾ അടച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചു. 50 ശതമാനം ശേഷിയിൽ തന്നെ ക്ലാസ് മുറി- ഓൺലൈൻ മിശ്രപഠന സംവിധാനം തുടരും. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 80 ശതമാനത്തിൽ കൂടുതൽ പേർ പാടില്ല. 20 ശതമാനം പേർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് മീറ്റിങ്ങുകളിൽ 15 പേരിൽ കൂടരുത്. പൊതുഗതാഗതസംവിധാനങ്ങളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണമുണ്ട്.
advertisement
ഒമാൻ-
തിങ്കളാഴ്ച വൈകിട്ട് 6 വരെ കര അതിർത്തികൾ അടച്ചു. കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവ വിലക്കി. ലോക്‌ഡൗൺ പരിഗണനയിൽ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാൽ വിമാനത്താവളം അടച്ചിടും.
ബഹ്റൈൻ-
കോവിഡിന്റെ രണ്ടാം വകഭേദം കണ്ടെത്തിയതിനാൽ ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നത്. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ക്ലാസുകൾ ഓൺലൈനാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Covid 19| കുവൈറ്റിൽ രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്; കര അതിർത്തികളടച്ച് ഒമാൻ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement