ആദ്യത്തെ ഇന്ത്യ-ഫ്രാൻസ്-യുഎഇ നാവികാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മൂന്നു രാജ്യങ്ങളിലെയും നാവികസേനാംഗങ്ങൾ സജീവമായി പങ്കെടുത്തു
ആദ്യത്തെ ഇന്ത്യ – ഫ്രാൻസ് – യുഎഇ സംയുക്ത നാവികസേനാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മൂന്നു രാജ്യങ്ങളിലെയും നാവികസേനാംഗങ്ങൾ സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാവികസേയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷിനൊപ്പം (INS Tarkash) ഫ്രഞ്ച് കപ്പൽ സർകൂഫും (Surcouf) ഹെലികോപ്റ്ററുകളും ഫ്രഞ്ച് റാഫേൽ ജെറ്റുകളും നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്തു. യുഎഇ നാവികസേനയുടെ മാരിടൈം പട്രോൾ എയർക്രാഫ്റ്റും ഈ സംയുക്ത നാവിക അഭ്യാസത്തിന്റെ ഭാഗമായി.
ഉപരിതല യുദ്ധം (surface warfare), ടാക്ടിക്കൽ ഫയറിങ്ങ് മിസൈൽ അഭ്യാസങ്ങൾ, ഹെലികോപ്റ്റർ ക്രോസ്-ഡെക്ക് ലാൻഡിംഗ് ഓപ്പറേഷനുകൾ, നൂതന വ്യോമ പ്രതിരോധ അഭ്യാസങ്ങൾ, ബോർഡിംഗ് ഓപ്പറേഷനുകൾ തുടങ്ങി പല തരം നാവികസേനാ അഭ്യാസങ്ങൾക്കാണ് ഒമാൻ ഉൾക്കടൽ സാക്ഷ്യം വഹിച്ചത്.
ഇന്ത്യ, ഫ്രാൻസ്, യുഎ.ഇ എന്നീ രാജ്യങ്ങളിലെ നാവിക സേനകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തിയത്. കടൽ മാർഗമുള്ള ഭീഷണികളെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി. കൂടാതെ, ഈ മേഖലയിൽ നടക്കുന്ന വാണിജ്യ വ്യാപാരങ്ങളുടെ സുരക്ഷ വർദ്ധിപ്പാക്കാനായി മൂന്നു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
Location :
New Delhi,Delhi
First Published :
June 09, 2023 4:01 PM IST